അമേരിക്കയില്‍ യാത്രവിമാനവും യുദ്ധവിമാനവും നേർക്കുനേർ
പൈലറ്റിന്റെ മനോധൈര്യം മൂലം ഒഴിവാക്കിയത് വൻഅപകടം

അമേരിക്കയില്‍ യാത്രവിമാനവും യുദ്ധവിമാനവും നേർക്കുനേർ. അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനവുമായി കൂട്ടിയിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രാ വിമാനം. അമേരിക്കൻ വ്യോമസേനയുടെ ബി 52 ബോംബർ വിമാനമാണ് ഡെല്‍റ്റ എയർലൈൻസിന്റെ യാത്രവിമാനത്തിന്റെ അതേപാതയില്‍ എതിർദിശയില്‍ നിന്നെത്തിയത്.
കൂട്ടിയിടിയില്‍ നിന്ന് കഷ്ടിച്ചാണ് ഇരുവിമാനങ്ങളും രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഡെല്‍റ്റ എയർലൈൻസിന്റെ പൈലറ്റ് വിമാനം വേഗത്തില്‍ ദിശമാറ്റി പറന്നതിനാലാണ് അപകടമൊഴിവായതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂലൈ 18ന് നോർത്ത് ഡക്കോട്ടയിലായിരുന്നു സംഭവം.
സംഭവത്തില്‍ പൈലറ്റ് യാത്രക്കാരോട് ക്ഷമ പറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്ബനി അന്വേഷണം ആരംഭിച്ചു. എന്നാല്‍, അമേരിക്കൻ വ്യോമസേന ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. അത്യാധുനിക ബോംബർ വിമാനമാണ് ബി 52. ബോയിങ് കമ്ബനിയാണ് നിർമാതാക്കള്‍. 31,500 കിലോഭാരം വഹിക്കാൻ കഴിയുന്ന ഈ വിമാനങ്ങള്‍ 1962ല്‍ അമേരിക്കന്‍ സേനയുടെ ഭാഗമായി.
മിനിയാപൊളിസ്-സെന്റ് പോളില്‍ നിന്ന് മിനോട്ടിലേക്കുള്ള പതിവ് 90 മിനിറ്റ് പറക്കലിനിടെയാണ് സംഭവം. ഏവിയേഷൻ എ2ഇസെഡിന്റെ റിപ്പോർട്ട് പ്രകാരം, എയർഫോഴ്സ് ബേസില്‍ നിന്നുള്ള ബി-52 സ്ട്രാറ്റോഫോർട്രെസ് സൈനിക വിമാനമായിരുന്നു. യാത്രാവിമാനവുമായി മുൻകൂട്ടി ആശയവിനിമയം നടത്തിയിരുന്നില്ല. അപകടകരമാംവിധം അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും വലതുവശത്തുള്ള യാത്രക്കാർക്ക് കാണാവുന്ന അത്രയും അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. പൈലറ്റിന്റെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാക്കിയത്.
സംഭവത്തെക്കുറിച്ച് വിമാനക്കമ്ബനി അന്വേഷണം ആരംഭിച്ചു. അമേരിക്കൻ വ്യോമസേന വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടില്‍ പറയുന്നു.