കുവൈത്ത് മദ്യ ദുരന്തം; മദ്യനിർമാണ കേന്ദ്ര നടത്തിപ്പുകാരായ രണ്ട് പേർ അറസ്റ്റിൽ
 
			    	    കുവൈത്ത് വിഷ മദ്യ ദുരന്തത്തിൽ രണ്ട് പേർ അറസ്റ്റിലായി. മദ്യനിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പ്രവാസികളാണ് അറസ്റ്റിലായത്. മലയാളികള്‍ ഉള്‍പ്പടെ 13 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ജിലീബ് അൽ ശുയൂഖ് ബ്ലോക്ക് നാലിലാണ് അനധികൃത മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് മദ്യം വിതരണം ചെയ്തവരുടെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണ്.
മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്. 31 പേർ വെന്റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.
 
			    					         
								     
								     
								        
								        
								       













