അമേരിക്കയ്ക്ക് ഇത് കാലക്കേടോ?? വ്യാപാര യുദ്ധത്തില്‍ വിജയികളില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി ചൈന. യുഎസ് ഏര്‍പ്പെടുത്തിയ തീരുവക്കെതിരെ ചൈനീസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് ചൈന വ്യക്തമാക്കി.വ്യാപാര യുദ്ധത്തില്‍ വിജയികളില്ലെന്നുള്ള കാര്യവും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.
നേരത്തെ, ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡയും മെക്സികോയും രംഗത്ത് വന്നിരുന്നു. യുഎസ് ഉല്പന്നങ്ങള്ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്നുള്ള പ്രഖ്യാപനമാണ് കാനഡ നടത്തിയത്. 155 ബില്യണ്‍ കനേഡിയൻ ഡോളർ മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കാവും അധിക നികുതി ചുമത്തുക. ഇതില്‍ 30 ബില്യണ്‍ കനേഡിയൻ ഡോളറിന്റെ ഉല്പന്നങ്ങള്ക്കുള്ള നികുതി നിർദേശം ചൊവ്വാഴ്ച നിലവില്‍ വരും.
125 കനേഡിയൻ ഡോളറിന്റെ ഉല്പന്നങ്ങള്ക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. യു.എസിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം നല്‍കുന്നതെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. സ്വതന്ത്ര്യ വ്യാപാര ഉടമ്ബടിയെ ലംഘിക്കുന്നതാണ് ട്രംപിൻ്റെ തീരുമാനമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിമർശിച്ചു. തീരുമാനത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രൂഡോ നിലപാട് വ്യക്തമാക്കി.
അതേസമയം, അധിക തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടി നല്‍കുമെന്നാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെൻബാം വ്യക്തമാക്കിയത്. ബദലായി ഒരു പ്ലാൻ ബിയുണ്ടാക്കാൻ ഇക്കണോമിക് സെക്രട്ടറിക്ക് നിർദേശം നല്കി കഴിഞ്ഞുവെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ക്ലൗഡിയ ഷെൻബാം പറഞ്ഞു.
തീരുവ ചുമത്തുന്നതിന് പുറമേ അല്ലാത്ത മാർഗങ്ങളും ഇതിനായി നോക്കുമെന്നും മെക്സികോയുടെ താല്പര്യങ്ങള് സംരക്ഷിക്കുക എന്നത് മാത്രമായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. തന്റെ സർക്കാറിന് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ളത് അപവാദപ്രചാരണം മാത്രമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കാനഡ, മെക്സികോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് അധിക ഡോണള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇത് ഈ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കുമെന്നാണ് സൂചന. മൂന്ന് ഉത്തരവുകളിലാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.
കാനഡ, മെക്സികോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. കാനഡയില്‍ നിന്നുള്ള എണ്ണ ഉല്പന്നങ്ങള്ക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് 10 ശതമാനം തീരുവയാവും ചുമത്തുക.
ചൊവ്വാഴ്ച മുതല്‍ ട്രംപിന്റെ പുതിയ നിർദേശങ്ങള്‍ നിലവില്‍ വരും. ഇന്റർനാഷണല്‍ എമർജൻസി ഇക്കണോമിക് പവർ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടി.
ഇവ ചൊവ്വാഴ്ച നിലവില്‍ വരും. അതേസമയം, കാനഡയില്‍നിന്നുള്ള അസംസ്കൃത എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനം നികുതിയേ ചുമത്തിയിട്ടുള്ളൂ.
കാനഡയില്‍ നിന്ന് പ്രതിദിനം നാല് മില്യണ്‍ ബാരണ്‍ ഓയിലാണ് യുഎസ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ പത്ത് ശതമാനം മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്ന അധിക നികുതി. അത് ഈ മാസം 18-നാണ് നിലവില്‍വരുക. യു.എസിനോട് വ്യാപാരരംഗത്ത് നേരാംവണ്ണം ഇടപെടാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഭാവിയില്‍ അധികനികുതി ചുമത്തിയേക്കുമെന്ന് ഉത്തരവ് സൂചിപ്പിക്കുന്നു.
ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടി. ലോകരാജ്യങ്ങള്‍ തമ്മില്‍ വർഷങ്ങളായി നിലനില്‍ക്കുന്ന വ്യാപാര ഉടമ്ബടികളാണ് ഇതോടെ ലംഘിക്കപ്പെടുന്നത്. 1977ലെ അന്താരാഷ്ട്ര എമർജൻസി എക്കണോമിക്സ് പവർസ് ആക്ട് പ്രകാരമാണ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധിക നികുതി ഏർപ്പെടുത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യങ്ങള്‍ക്കുമേല്‍ സാമ്ബത്തിക ഉപരോധം ഏർപ്പെടുത്താൻ പ്രസിഡൻ്റിന് പ്രത്യേക അധികാരം നല്കുന്ന നിയമമാണിത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പ്രസിഡൻ്റിൻ്റെ തീരുമാനത്തെ കോടതികള്‍ പിന്തുണക്കുകയാണ് പതിവ്. എന്നാല്‍ ഈ നിയമപ്രകാരം രാജ്യങ്ങള്‍ക്ക് മേല്‍ അധിക നികുതി ഏർപ്പെടുത്താനാകുമോ എന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.
അനധികൃത കുടിയേറ്റവും മയക്കുമരുന്നുകടത്തും നിയന്ത്രിക്കുന്നതിനായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനാണ് ട്രംപ് ഈ നിയമം ഉപയോഗിച്ചത്.
മയക്കുമരുന്നായ ഫെന്റനില്‍ നിയമവിരുദ്ധമായി നിര്‍മിക്കുന്നതും കയറ്റുമതി ചെയ്യുന്നതും തടയാന്‍ മൂന്നു രാജ്യങ്ങളും നടപടിയെടുക്കണമെന്നും യു.എസിലേക്കുള്ള അനധികൃതകുടിയേറ്റം തടയാന്‍ കാനഡയും മെക്സിക്കോയും യത്നിക്കണമെന്നും ട്രംപ് പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ചൈനയ്ക്ക് 60 ശതമാനംവരെ നികുതി ചുമത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ലക്ഷക്കണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ‘ഫെന്റനില്‍’ അനധികൃതമായി യു.എസിലേക്ക് കടത്തിയതിനുള്ള മറുപടിയായാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ് മാധ്യമസെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു.
കാനഡയില്നിന്നെത്തുന്ന 800 ഡോളറില്‍ താഴെയുള്ള ഉത്പന്നങ്ങള്‍ക്കുപോലും ഇറക്കുമതിത്തീരുവ നല്‍കേണ്ടിവരും. നിലവില്‍ ഈ തുകയ്ക്കുതാഴെയുള്ള ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവയോ മറ്റു ഡ്യൂട്ടികളോ ഇല്ല.
ട്രംപിന്റെ നീക്കം അന്താരാഷ്ട്ര വ്യാപാര-വിപണി ശൃംഖലയെ പ്രത്യേകിച്ച്, ഊര്‍ജം, വാഹനവ്യവസായം എന്നീ മേഖലകളെ ഗുരുതരമായി ബാധിക്കും. നികുതിപരിഷ്കാരങ്ങള്‍ ആഗോള സമ്ബദ്വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് ജപ്പാന് പ്രതികരിച്ചു.
തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കം യു.എസിന്റെ സാമ്ബത്തികവളര്‍ച്ച കുറയ്ക്കുമെന്നും രാജ്യത്ത് പണപ്പെരുപ്പമുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍.
ഇത് ഉപഭോഗം കുറയ്ക്കുകയും വ്യവസായികനിക്ഷേപത്തെ ബാധിക്കുകയും ചെയ്തേക്കുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ് ചീഫ് ഇക്കോണമിസ്റ്റ് ഗ്രിഗറി ഡാക്കോ പറഞ്ഞു. ഈ പാദവാര്ഷികത്തോടെ പണപ്പെരുപ്പം 0.7 ശതമാനം കൂടുമെന്ന് ഡാക്കോ മുന്നറിയിപ്പ് നല്കി.
അതേസമയം ഇനിയങ്ങോട്ട് രാജ്യം നേരിടുന്ന പണപ്പെരുപ്പത്തിന് ഉത്തരവാദി ട്രംപാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു.