മനസാക്ഷി മരവിച്ചു പോകുന്ന വാളയാർ കേസ് വഴിത്തിരിവിൽ

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് സിബിഐ.ഒൻപത് കേസുകൾ ഉള്ളതിൽ നേരത്തെ ആറ് കേസുകളില്‍ ഇവരെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു.ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതിചേർത്തിരിക്കുന്നത്.
ഈ കേസുകളിലെല്ലാം ഇരുവര്‍ക്കുമെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാമുണ്ടെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവെ സിബിഐ ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമം ഈ മാസം 25ന് സിബിഐ കോടതി പരിഗണിക്കും.
എന്താണ് വാളയാർ കേസ് …പത്രത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നമുക്കറിയുന്നതാണ് വാളയാർ കേസ് … എന്നാൽ അറിയാത്തവർക്കായി
സംഭവം നടക്കുന്നത് 2017ൽപാലക്കാട് ജില്ലയിലെ കേരളാ-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ വാളയാറില്‍ ആണ്. അവിടെ 13, 9 വയസുകളുള്ള സഹോദരങ്ങളായ രണ്ട് ദളിത് പെണ്‍കുട്ടികളെ 2017 ജനുവരി, മാർച്ച് മാസങ്ങളിൽ അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതാണ് വാളയാര്‍ കേസ്.
കൊല്ലപ്പെട്ട മൂത്ത പെൺകുട്ടിയെ 2017 ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകമാണോ എന്ന് സംശയം ഉള്ളതിനാല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
മൂത്തകുട്ടിയുടെ മരണം ക്രൈം നമ്പര്‍ 43/2017 പ്രകാരവും രണ്ടാമത്തെ പെണ്‍കുട്ടിയുടേത് ക്രൈം നമ്പര്‍ 240/2017 പ്രകാരവുമാണ് വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.പ്രതികള്‍ക്കൊപ്പം നിൽക്കുന്ന പൊലീസും രാഷ്ട്രീയക്കാരുംതുടക്കത്തിൽ തന്നെ കേസ് അട്ടിമറിക്കുന്ന സമീപനമാണ് പൊലീസും അധികൃതരും സ്വീകരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. രണ്ട് പെണ്മക്കളെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് നേരില്‍ കണ്ടെന്ന് മൂത്തമകള്‍ മരിച്ച ശേഷം ഇവർ പൊലീസിന് മൊഴി നല്‍കിയിരുന്നു. അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല.
പ്രതികളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ജാമ്യത്തിലിറക്കി.ആദ്യത്തെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടന്നെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു- രക്ഷിതാക്കളും വീട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ഇളയ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ അവളുടെ പെറ്റിക്കോട്ടിനുളളില്‍ ചേച്ചിയുടെ ഫോട്ടോ ഉണ്ടായിരുന്നു.
അതിന് ശേഷമാണ് ബന്ധുക്കളായ ചിലരെ പ്രതികളാക്കി പൊലീസ് അന്വേഷണം ആരംഭിച്ചത്.അത്മഹത്യയാണെന്ന് വ്യക്തമായതോടെ അന്വേഷണം അവസാനിപ്പിച്ചു. ആദ്യ മരണം നടന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്ന് രാത്രി ഏഴരയ്ക്കാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷം ഇന്‍ക്വസ്റ്റ് നടത്തി. പരിശോധനയില്‍ ചെറിയ മുറിവുകളും പോറലുകളും ശരീരത്തിന്റെ പല ഭാഗത്തും കണ്ടെത്തി. അടുത്ത ദിവസം പോസ്റ്റ്മോര്‍ട്ടം നടത്തി.കുട്ടിയുടെ സ്വകാര്യഭാഗത്ത് അണുബാധയുണ്ടെന്ന് കണ്ടു. എന്തെങ്കിലും അസുഖമോ അല്ലെങ്കില്‍ ലൈംഗിക പീഡനത്തിന് വിധേയമായത് കൊണ്ടോ ഉണ്ടായതാകാം ഇത്. ഫോറന്‍സിക് റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കിലും ലൈംഗിക പീഡന സാധ്യത തള്ളിക്കളയാനാകില്ല. ഇക്കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസിസ്റ്റന്റ് സര്ജന് എഴുതി. പക്ഷെ, അത്മഹത്യയാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷമാണ് കേസ് നിയമസഭയിൽ ചര്‍ച്ചയാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും നിയമസഭയില്‍ കേസ് സംബന്ധിച്ച് ആക്ഷേപങ്ങളുയര്‍ത്തി. അതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.നര്‍ക്കോട്ടിക്സ് സെല്‍ പാലക്കാട് ഡിവൈഎസ്പി എംജി സോജന് അന്വേഷണ ചുമതലയും നല്കി. തുടര്‍ന്ന് ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥന് എസ്.ഐ ചാക്കോയെ സസ്പെന്‍ഡ് ചെയ്തു.ഇളയെ സഹോദരി മരിച്ച ശേഷമാണ് എ.സി.പി പൂങ്കുഴലി അന്വേഷണ ചുമതല ഏറ്റെടുത്തത്.
അതിന് ശേഷം അന്വേഷണം കൃത്യമായി നടന്നിരുന്നു. രണ്ടാമത്തെ തൂങ്ങിമരണവും കൊലപാതകമാണോ എന്ന സംശയവും ഉയര്‍ന്നു.പലതവണ പീഡനംരണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ പലതവണ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പോക്സോ കേസ് ചുമത്തി. ബലാല്‍സംഗ കേസ് ചാര്‍ജ്ജ് ചെയ്തു. ബന്ധുക്കളും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും അടക്കം ഏഴുപേരെ പ്രതികളാക്കി.ആത്മഹത്യ ചെയ്തുഅന്വേഷണത്തിനിടെ ചോദ്യം ചെയ്യാന്‍ വിളിച്ച പ്രവീണ്‍ (29) എന്ന യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവര്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു.രാജാക്കാട് സ്വദേശി ഷിബു രണ്ടാം പ്രതിയും ചേര്‍ത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഷിബു അച്ഛനമ്മമാരുടെ കൂടെ ജോലി ചെയ്തിരുന്നയാളാണ്. ഇയാള്‍ പതാവായി വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു.2017 ജൂണ്‍ 22ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെയുള്ള നാല് പേര്‍ക്കെതിരെ പൊലീസ് ഐപിസി 305 ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍), ഐപിസി 376 (ബലാത്സംഗം), എസ്.സി /എസ്.ടി ആക്റ്റ്, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി.
2019 ഒക്ടോബര്‍ 15ന് തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതിയായ പ്രദീപ്കുമാറിനെ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്സോ) വെറുതെ വിട്ടു. ഒക്ടോബര്‍ 25ന് മറ്റ് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെ തെളുവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി.2019 നവംബര്‍ 19ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. അന്വേഷണത്തിലും വിചാരണയിലും വീഴ്ച സംഭവിച്ചതായി ആരോപിച്ചു. വീണ്ടും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു.
വാളയാര്‍ കേസ് പ്രതി കുട്ടിമധുവിന്റെ മരണത്തിലും സിബിഐ ദുരൂഹത കാണുന്നുണ്ട്.മധു ചെമ്പുകമ്പി മോഷ്ടിച്ചതായി ആരോപിച്ച് നിയാസ് തടഞ്ഞുവച്ചിരുന്നു. ഇതേതുടര്‍ന്ന് മധു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ആലുവ ബിനാനി സിങ്ക് ഫാക്ടറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഈ കേസില്‍ സൂപ്പര്‍വൈസര്‍ നിയാസ് പോലീസിന്റെ അറസ്റ്റിലായിരുന്നു. കുട്ടിമധുവിന്റെ മേലുദ്യോഗസ്ഥനായിരുന്നു നിയാസ്. മധു ചെമ്ബുകമ്ബി മോഷ്ടിച്ചതായി ആരോപിച്ച് നിയാസ് തടഞ്ഞുവച്ചിരുന്നു. ഇതേതുടര്‍ന്ന് മധു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ആലുവ ബിനാനി സിങ്ക് ഫാക്ടറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വാളയാര്‍ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ 2020 നവംബര്‍ നാലിന് ജീവനൊടുക്കിയിരുന്നു. സാമ്ബത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നായിരുന്നു ഉയര്‍ന്ന വാദം.
2020 ഒക്ടോബര്‍ 10ന് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തി. ശേഷം പാലക്കാട്ടെ വീട്ടിന് മുന്നിലും സമരം ചെയ്തു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനും അടക്കം പിന്തുണ അറിയിച്ച് എത്തിയിരുന്നു.മാതാപിതാക്കള്‍ എന്തിനാണ് സമരം നടത്തുന്നതെന്ന് പട്ടികജാതി മന്ത്രി എ.കെ ബാലന് ചോദിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ മന്ത്രിയുടെ പാലക്കാട്ടെ വീട്ടിലേക്ക് കാല്‍നട യാത്രയും നടത്തിയിരുന്നു.
അതിന് ശേഷം മന്ത്രി രണ്ട് പേരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. കേസില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാമെന്ന് ഉറപ്പും നല്‍കിയിരുന്നു.പിന്നീട് കോടതി ഇടപെടലിൽ കേസ് സിബിഐ ഏറ്റെടുത്തു.ഈ കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. പക്ഷേ ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്.സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സി.ബി.ഐ. നേരത്തെ കോടതിയില്‍ ആറുകുറ്റപത്രങ്ങള്‍ സമർപ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്നത്.
കുട്ടിമധു, പ്രദീപ് എന്നിവർ പ്രതിയായ ഒരു കേസിലാണ് ഇരുവരേയും സി.ബി.ഐ. പ്രതിചേർത്തത്. ഇതില്‍ കുട്ടിമധു പ്രതിയായ പീഡനക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്കി. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ പരിഗണനയിലുള്ള കേസിലും അമ്മയേയും രണ്ടാനച്ഛനേയും പ്രതിയാക്കാനുള്ള റിപ്പോർട്ടും ഫയല്‍ ചെയ്തു.
കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുള്ളതായി ശക്തമായ തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ടെന്ന് സി.ബി.ഐ. അഭിഭാഷകൻ പിയേഴ്സ് മാത്യു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവർക്കും എതിരാണ്. പ്രതികള്‍ക്ക് സമയൻസ് അയക്കുന്നത് സംബന്ധിച്ച് ആവശ്യം 25-ന് കോടതി പരിഗണിക്കും. സി.ബി.ഐ. ഇരകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ചില ആളുകള്‍ ആരോപിക്കുന്നതുപോലെ അമ്മയും രണ്ടാനച്ഛനുമല്ല ഇരകള്‍. അവരിപ്പോള്‍ പ്രതിസ്ഥാനത്താണ്. പ്രതികളല്ല വാദിയുടെ കേസ് എങ്ങനെ കൊണ്ടുപോകേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.