ടിക്കറ്റ് ബുക്കിംഗില്‍ പുത്തന്‍ മാറ്റവുമായി റെയിൽവേ
സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും തട്ടിപ്പ് തടയുകയുമാണ് ലക്ഷ്യം

ടിക്കറ്റ് ബുക്കിംഗില്‍ പുത്തന്‍ മാറ്റം അവതരിപ്പിക്കാന്‍ റെയില്‍വേ. പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന് ആധാർ പ്രാമാണീകരണം നിർബന്ധമാക്കും.
ദുരുപയോഗം തടയുന്നതിനൊപ്പം യഥാർത്ഥ ഉപയോക്താക്കൾക്ക് റിസർവേഷൻ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജനറല്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. കൗണ്ടറില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നതിന് ഈ നിബന്ധന ബാധകമല്ല.
ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ വഴിയും ഐആര്‍സിടിസി വെബ്സൈറ്റില്‍ നിന്നും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. നേരത്തെ നാല് മാസം മുന്‍പാണ് മുന്‍കൂട്ടി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം മുതല്‍ 60 ദിവസത്തിന് മുന്‍പ് മാത്രം എന്ന നിലയിലേക്ക് റെയില്‍വേ മാറ്റിയിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ആധാര്‍ ഓതന്റിക്കേറ്റഡ് ആയ ഉപയോക്താക്കള്‍ക്ക് മാത്രമേ ഏത് ട്രെയിനിലും ഐആര്‍സിടിസി വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ആദ്യ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവുകയുള്ളൂ. ഏജന്റുമാര്‍ക്ക് ഈ സമയം ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ലെന്നാണ് വിവരം. നിലവില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാണ്.
സമീപകാലത്തായി ഐആർസിടിസി നിരവധി മാറ്റങ്ങളാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്നത്. തത്കാൽ ബുക്കിംഗുമായി ബന്ധപ്പെട്ട് വന്ന മാറ്റം വലിയ ചർച്ചാ വിഷയവുമായിരുന്നു. അതിനിടയിലാണ് പുതിയ മാറ്റം കൂടെ എത്തിയിരിക്കുന്നത്.
ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്ബോള്‍ വിവിധ ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റ് എടുക്കുന്നത് കാരണം റെയില്‍വേയില്‍ നിന്ന് പലപ്പോഴും സാധാരണ യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഈ മാറ്റം നടപ്പിലാക്കിയത്. ഉത്സവ സീസണ് ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് 60 ദിവസം മുമ്ബ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്ബോള്‍ തന്നെ കൂട്ടത്തോടെ ടിക്കറ്റ് എടുത്ത ശേഷം അത ഉയര്‍ന്ന നിരക്കിന് വില്‍ക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റെയില്‍വേ ഈ മാറ്റം കൊണ്ടുവന്നതെന്നാണ് വിവരം.
ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളിൽ ജനറൽ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരും. അംഗീകൃത റെയിൽവേ ടിക്കറ്റിംഗ് ഏജന്റുമാർക്ക് ആദ്യ ദിവസത്തെ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ 10 മിനിറ്റ് നിയന്ത്രണം മാറ്റങ്ങളൊന്നുമില്ലാതെ തുടരും. തത്കാൽ ടിക്കറ്റുകൾക്ക് ആധാർ പ്രാമാണീകരണം നിർബന്ധമാണ്. ജൂലൈ 1 മുതലാണ് തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബന്ധമാക്കിയത്. ബുക്കിംഗിന്റെ ആദ്യ 30 മിനിറ്റിനുള്ളിൽ ഏജന്റുമാർക്ക് ആദ്യ ദിവസത്തെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. എസി ക്ലാസുകൾക്ക് രാവിലെ 10.00 മുതൽ 10.30 വരെയും ജനറൽ ക്ലാസുകൾക്ക് രാവിലെ 11.00 മുതൽ 11.30 വരെയും ഈ പരിധി ബാധകമാണ്.
ഒരു ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ഓപ്പണായി ഇനി ആദ്യ 15 മിനിറ്റു സമയം ബുക്കിങ് ചെയ്യാനാവുക ആധാറുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്കു മാത്രമായിരിക്കും. സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥ. ആഘോഷക്കാലത്തും മറ്റും ബുക്കിങ് തുടങ്ങുന്ന സമയത്തുതന്നെ ടിക്കറ്റ് തീരാറുണ്ട്. ഇതില്‍ കൃത്രിമം കാണിക്കുന്നതു തടയലാണ് ലക്ഷ്യം.