ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ, രണ്ട് മരണം, ആറ് പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ മണ്ണിടിഞ്ഞ് രണ്ട് മരണം. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിഞ്ഞ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിങ് റാണയും മകനും മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രജീന്ദർ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഇവർ ധർമ്മാരിയിൽ നിന്ന് പട്യാനിലേക്ക് പോകുകയായിരുന്നു. സലൂഖ് ഇഖ്തർ നല്ല എന്ന പ്രദേശത്ത് വെച്ചാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് വലിയ പാറക്കല്ലുകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രജീന്ദർ സിങ് റാണയും മകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.