ലെസ്ബിയൻ പങ്കാളിക്കൊപ്പം ജീവിക്കാൻ ഈ ക്രൂരത ചെയ്യണോ?? സ്വന്തം കുഞ്ഞിൻറെ ജീവനെടുത്ത ഭാരതിയും കൂട്ടുകാരി സുമിത്രയും കുടുങ്ങി
അയൽപക്കത്തുള്ള സ്വവര്‍ഗ പങ്കാളിയുമൊത്ത് ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ചെന്നൈയിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നാതി ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മയായ ഭാരതിയും സുമിത്രയും തമ്മില്‍ 3 വര്‍ഷമായി അടുപ്പത്തിലായിരുന്നു. അത് പിന്നീട് ലെസ്ബിയൻ പ്രണയമായി മാറി. എന്നാൽ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ ഇവർക്ക് കൂടുതല്‍ സമയം ലഭിക്കാതെ വന്നതോടയാണ് കുഞ്ഞിനെ കൊല്ലാന്‍ പ്ലാന്‍ ചെയ്തത്.
രണ്ടുപേര്‍ക്കും ഒന്നിച്ച് കഴിയാൻ പലപ്പോളും സമയം തികയാതെ വന്നു. ഇരുവരുടെയും ബന്ധത്തിനിടയില്‍ കുട്ടി ഒരു വിലങ്ങുതടിയായെന്നും ഇത് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
തന്റെ ഭാര്യയുടെ പെരുമാറ്റത്തിലുണ്ടായ ചില മാറ്റങ്ങൾ കണ്ടതോടെ, അന്വേഷിച്ചപ്പോളാണ്, ഭര്‍ത്താവ് കുഞ്ഞിന്റെ കൊലയ്ക്കു പിന്നിലുള്ള ആ ഞെട്ടിക്കുന്ന കാരണം കണ്ടെത്തിയത്. കുഞ്ഞ് മരിച്ചതിന് ശേഷവും ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണില്‍ കളിയും ചിരിയും തുടര്‍ന്നതോടെ ഭര്‍ത്താവിന് സംശയമായി.തുടര്‍ന്ന് ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.
അയല്‍ക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ആ ഫോണില്‍ കണ്ടെത്തി. മരിച്ച ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ വരെ ചിത്രമെടുത്ത് പങ്കാളിയായ 22കാരിയ്ക്ക് ഭാരതി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ സംശയാസ്പദമായ തരത്തിലുള്ള സന്ദേശങ്ങളും ഭാരതിയുടെ ഫോണില്‍ ഉണ്ടായിരുന്നു.
ഇതോടെ സുരേഷ് ഭാരതിയുമായി കുഞ്ഞിനെ കുറിച്ച് സംസാരിച്ചു. ഒടുവില്‍ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. മൂന്നു കുട്ടികളുടെ മാതാവായ ഭാരതിയും തൊട്ടയല്പക്കത്ത് താമസിക്കുന്ന 22-കാരിയായ സുമിത്രയും തമ്മിലുള്ള പിരിക്കാനാകാത്ത ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സുമിത്രയുമായി ഭാരതി ഇടപഴകുന്നതും സംസാരിക്കുന്നതും കുറച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി എന്നാണ് കേളമംഗലം പോലീസ് പറയുന്നത്. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്തണം എന്നും സുമിത്ര നിരന്തരം ഭാരതിയെ നിര്‍ബന്ധിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വെച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് ഭാരതി പറയുന്നു. ”ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. കാലില്‍ വീഴാം. മരിക്കുംവരെ എന്തുപറഞ്ഞാലും താന്‍ അനുസരിക്കാം” എന്ന് ഭാരതി തന്നോട് പറയുന്ന കോള്‍ റെക്കോര്‍ഡിങ് ഭർത്താവ് സുരേഷ് പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം റീല്‍സുകളിലും ഭാരതിയും സുമിത്രയും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നു. ഭാരതി തന്റെ നെഞ്ചില്‍ സുമി എന്ന് ടാറ്റുവും അടിച്ചിരുന്നു. സുമിത്രയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും അടുത്ത് ഇടപഴകുന്നതിന്റെയും ദൃശ്യങ്ങള്‍ ഭാരതി ഫോണില്‍ സൂക്ഷിച്ചിരുന്നു. സുമിത്രയ്ക്കുവേണ്ടി നിരന്തരം ഭാരതി പണം ചെലവാക്കിയതായും പോലീസ് പറയുന്നു.
പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. സാമൂഹികമായി നിരാകരിക്കപ്പെട്ട ഒരു ബന്ധത്തിന്റെ പേരിൽ നടന്ന ഈ ക്രൂര കൊലപാതകം സമൂഹത്തെ നടുക്കിയിരിക്കുകയാണ്.
ലൈംഗികത ഒരു വ്യക്തിയുടെ സ്വതന്ത്രമാണ് അവകാശമാണ് എന്നൊക്കെ പറയാമെങ്കിലും, അതിന് വേണ്ടി ഒരു കുഞ്ഞിന്റെ ജീവൻ എടുക്കുക എന്നത് സമാനതകൾ ഇല്ലാത്ത ക്രൂരതയാണ്.
ലെസ്ബിയൻ പങ്കാളിക്കൊപ്പം ജീവിക്കണമെങ്കിൽ അവർക്കൊപ്പമുള്ള ജീവിതം തെരഞ്ഞെടുക്കാം. എന്നാൽ അതിനായി മൂന്നു മക്കളുടെ അമ്മയായ ഒരു സ്ത്രീ, ആറുമാസം മാത്രം പ്രായമുള്ള സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയ സംഭവം തമിഴ്നാടിനെ തന്നെ നടുക്കിയിരിക്കുകയാണ്.












