ഭീകരവാദം വളർത്തുന്ന പാകിസ്ഥാനെ ചേർത്ത് പിടിച്ച്, ട്രംപിൻറെ നാണംകെട്ട കളികൾ ; ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധസംഘമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ വിദേശ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ‘ദി മജീദ് ബ്രിഗേഡ്’ എന്ന പേരിലും അറിയപ്പെടുന്ന ബിഎല്‍എയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെഡിപ്പാർട്ട്മെന്റാണ് അറിയിച്ചത്.
പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി പോരാടുന്ന സംഘടനയാണ് ബിഎല്‍എ. 2019ല്‍ അമേരിക്ക s d g t ആയി, അതായത് സ്പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് ആയി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 6 വര്‍ഷത്തിന് ശേഷം ഇപ്പോൾ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് എല്ലാ സഹായവും നല്‍കുന്നത് ഇന്ത്യയാണെന്നാണ് എന്നും പാകിസ്ഥാന് ആരോപിക്കുന്നത്. പാകിസ്ഥാനില്‍ 2019 മുതല്‍ പലവിധ ആക്രമണങ്ങളില്‍ ബിഎല്‍എ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറയുന്നു.
2024-ല്‍ കറാച്ചിയിലെ വിമാനത്താവളത്തിനും ഗ്വാദര്‍ തുറമുഖ അതോറിറ്റി സമുച്ചയത്തിനും സമീപമുള്ള ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിരുന്നു. 2025ല്‍, ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോയ ജാഫര്‍ എക്സ്പ്രസ് ട്രെയിന്‍ തട്ടിയെടുത്തതിന്റെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തിരുന്നു.
നേരത്തെ പാക്കിസ്ഥാനും ബിഎല്‍എയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. പലപ്പോളും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. ഇന്ത്യ-പാക് സംഘര്‍ഷം നടക്കുന്ന വേളയില്‍ അടക്കം ഇന്ത്യക്ക് അനുകൂല നിലപാടാണ് സംഘടന സ്വീകരിച്ചത്.
പാകിസ്ഥാന് എതിരായി ഇന്ത്യ സ്വീകരിക്കുന്ന എല്ലാ ഭീകരവിരുദ്ധ നടപടികള്‍ക്കും പൂര്‍ണ പിന്തുണയെന്നും ബിഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വന്‍തിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഇവരുടെ വിമോചന പോരാട്ടം.
പാകിസ്ഥാന് സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളില്‍ 71 ആക്രമണങ്ങള്‍ നടത്തിയതായും ബിഎല്‍എ അവകാശപ്പെട്ടിരുന്നു.
ഇപ്പോൾ പാക് സൈനിക മേധാവി അമേരിക്ക സന്ദര്‍ശിക്കുമ്പോളാണ് ബിഎല്‍എയെ ഭീകരവാദി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. ബലൂചിസ്ഥാനില്‍ ചൈനക്കും താല്‍പ്പര്യങ്ങള്‍ വലിയ തോതിലുണ്ടായിരുന്നു. അവിടെ റോഡുണ്ടാക്കുന്നതും പാലമുണ്ടാക്കുന്നതുമെല്ലാം ചൈനയാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ്, കൂടുതല്‍ പ്രതിരോധ സാങ്കേതികവിദ്യ പാക്കിസ്ഥാന് നല്കാന് അമേരിക്ക തീരുമാനിച്ചത്.
കൂടാതെ ബലൂച് മേഖലയിലെ എണ്ണ ധാതുനിക്ഷേപത്തിലും ട്രംപിന് നോട്ടമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ സ്വതന്ത്ര ബലൂചിസ്ഥാന്‍ വേണ്ടി പേരാട്ടം നടത്തുന്ന സംഘടനകള്‍ അമേരിക്കക്ക് എതിരെയും തിരിഞ്ഞിട്ടുണ്ട്. ഈ എണ്ണശേഖരം പാക്കിസ്ഥാന്റെതല്ല, തങ്ങളുടേതാണെന്നും, ഈ സമ്പത്തുവെച്ചാണ് പാക്കിസ്ഥാന് വിലപേശുന്നതെന്നും ബലൂച് സംഘടനകള്‍ ആരോപിക്കുന്നു.
ഏതുവിധേനയും ഇന്ത്യക്കെതിരെ നീങ്ങുക എന്നത് തന്നെയാണ് ഇതുകൊണ്ട് അമേരിക്ക ലക്ഷ്യം വെക്കുന്നത്. പാകിസ്ഥാൻ എന്ന ഭീകരാവാദികളെ വളർത്തുന്ന, അവർക്ക് സംരക്ഷണവും പരിശീലനവും കൊടുക്കുന്ന ഒരു രാജ്യത്തെ അമേരിക്ക തീവ്രവാദികളായി കാണുന്നില്ല. പകരം ട്രംപ് അവരെ ചേർത്ത് പിടിക്കുകയാണ്. ഈ വരുന്ന പതിനഞ്ചിന് നടക്കുന്ന പുടിൻ ട്രംപ് കൂടിക്കാഴച്ചക്ക ശേഷം ചിത്രം കൂടുതൽ വ്യക്തമാകും. ട്രംപ് കടുംപിടിത്തം ഉപേക്ഷിച്ചില്ലെങ്കിൽ, ലോകസമാധാനത്തിന് തന്നെ ഭീഷണി ആയേക്കാവുന്ന തരത്തിൽ കാര്യങ്ങൾ മാറാനും സാധ്യതയുണ്ട്.