ഈ വീഡിയോ വ്യാജമാണ് , പ്രചരിപ്പിക്കരുത് പണികിട്ടും
സിപ്ലൈൻ റൈഡിനിടെ ഒരു അമ്മയും കുഞ്ഞും നിയന്ത്രണം വിട്ട് തെന്നിപ്പോകുന്നതും മറ്റൊരാൾ താഴേക്ക് വീഴുന്നതുമായ വീഡിയോ കണ്ടു നെഞ്ചിൽ കൈവെച്ചവരാണ് നമ്മളിൽ അധികം പേരും ….വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്തുന്നത് സിസിടിവി ദൃശ്യങ്ങൾ പോലെ തോന്നുന്നതുകൊണ്ടാണ് സമാനമായ രീതിയിലാണ് വിഡിയോ എന്നാൽ അത് തികച്ചും ഒരു ഫാക്ട് വീഡിയോ ആണുന്ന കണ്ടെത്തിയിരിക്കുന്നു….
എന്നാൽ വയനാട്ടിൽ സിപ്ലൈൻ റൈഡിനിടെ അപകടമുണ്ടായെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഒരു വ്യാജ വിഡിയോആണെന്ന് കണ്ടെത്തി. നിർമ്മിതബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച ഡീപ്ഫേക്ക് വിഡിയോ പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വയനാട് സൈബർ പോലീസ് കേസെടുത്തു.
അഷ്കർ അലി റിയാക്ട്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെയാണ് നടപടി.സംഭവത്തിൽ സമൂഹത്തിൽ ഭയം വിതയ്ക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്ന് കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സിപ്ലൈൻ റൈഡിനിടെ ഒരു അമ്മയും കുഞ്ഞും നിയന്ത്രണം വിട്ട് തെന്നിപ്പോകുന്നതും മറ്റൊരാൾ താഴേക്ക് വീഴുന്നതുമാണ് പ്രചരിച്ച വിഡിയോയുടെ ഉള്ളടക്കം. യഥാർത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി സിസിടിവി ദൃശ്യങ്ങൾക്ക് സമാനമായ രീതിയിലാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. വിഡിയോയിൽ ഒക്ടോബർ 27 എന്ന തീയതിയും പകൽ 9:41 എന്ന സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.”ഇന്നലെ വയനാട് നടന്നത്. എല്ലാവരും ശ്രദ്ധിക്കുക. ഇത് സോഷ്യൽ മീഡിയയിൽ കിട്ടിയതാണ്.
ഇത് ശരിയാണെങ്കിൽ… ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ” എന്ന മുന്നറിയിപ്പോടെയാണ് പലരും ഈ വിഡിയോ റീപോസ്റ്റ് ചെയ്തത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് വിഷയത്തിൽ ഇടപെട്ടത്.വയനാട്ടിലേതാണെന്ന് അവകാശപ്പെട്ട് പ്രചരിച്ച ഈ വിഡിയോ യഥാർത്ഥത്തിൽ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച ഒരു ഡീപ്ഫേക്ക് വിഡിയോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇത് അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ഇത്തരം വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.
വ്യാജ വിഡിയോ പ്രചരിപ്പിച്ച അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സൈബർ പോലീസ് ഇൻസ്റ്റഗ്രാമിനെ ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വിഡിയോകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് യാഥാർത്ഥ്യം പരിശോധിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ഈ സംഭവം ഇത്തരം വ്യാജ വാർത്തകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ആശങ്കയും ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലുണ്ടാക്കുന്ന തിരിച്ചടികളും വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഇത് അടിവരയിടുന്നു.
സംശയാസ്പദമായ AI സൃഷ്ടിച്ച വീഡിയോകളും ഫോട്ടോകളും തിരിച്ചറിയുന്നതിനും അവ നിയന്ത്രിക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ ചില മാനദണ്ഡങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ നിർദ്ദേശിച്ചിട്ടുണ്ട്…നിർബന്ധിത ലേബലിംഗ് അതായത് …AI ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത എല്ലാ ഉള്ളടക്കത്തിനും (ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജുകൾ) ലേബൽ നൽകണം…വിഷ്വൽ ഉള്ളടക്കത്തിന് വീഡിയോ/ഫോട്ടോ അതിനൊക്കെ ലേബൽ മൊത്തം ദൃശ്യപ്രദേശത്തിന്റെ കുറഞ്ഞത് 10% എങ്കിലും കവർ ചെയ്യണം.
ഓഡിയോ ഉള്ളടക്കത്തിനായി ലേബൽ മൊത്തം സമയദൈർഘ്യത്തിന്റെ കുറഞ്ഞത് 10% എങ്കിലും കേൾക്കാൻ കഴിയണം.
AI സൃഷ്ടിച്ച ഉള്ളടക്കത്തിൽ സ്ഥിരമായ മെറ്റാഡാറ്റ ഐഡന്റിഫയർ അല്ലെങ്കിൽ വാട്ടർമാർക്ക് ഉൾച്ചേർക്കണം. ഇത് ഉള്ളടക്കം എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്താനും തിരിമറി തടയാനും സഹായിക്കും…പ്ലാറ്റ്ഫോമുകളിൽ ഉള്ളടക്കം അപ്ലോഡ് ചെയ്യുന്ന സമയത്ത്, അത് AI ഉപയോഗിച്ച് നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തതാണോ എന്ന് സ്രഷ്ടാവ് സ്വയം പ്രഖ്യാപിക്കണം.













