ഇലക്ഷന് ക്രിസ്ത്യൻ വോട്ടുകൾ തേടി നടന്നവർ തിരിഞ്ഞുപോലും നോക്കിയില്ല; കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ക്രൈസ്തവ വാട്സാപ്പ് ഗ്രൂപ്പുകളിൽ കനത്ത പ്രതിഷേധം

ഛത്തീസ്ഗഢിൽ രണ്ടു മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയിൽ നിന്നും ജോര്‍ജ് കുര്യനില്‍ നിന്നും അനുകൂലമായ ഒരു പ്രതികരണമോ, അല്ലെങ്കിൽ ഒരു ഒരു സ്വാന്തന വാക്കോ പോലും ഉണ്ടായില്ലെന്ന പരാതി ഉയർത്തുകയാണ് ക്രൈസ്തവ വിശ്വസികൾ.
ക്രൈസ്തവരും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിനു ഒരു പാലമാകുമെന്ന് എല്ലാവരും കരുതിയിരുന്ന ആളാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ. അതേപോലെ ക്രൈസ്തവരുടെ വോട്ട് നേടി ജയിച്ച സുരേഷ് ഗോപിയിലും ഒട്ടേറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. കിരീടം കൊടുത്തും മുട്ടിലിഴഞ്ഞും വോട്ടുകൾ വാരിക്കൂട്ടിയ സുരേഷ്ഗോപി മന്ത്രിയായപ്പോൾ സന്തോഷിച്ചവരാണ് ക്രൈസ്തവ സമൂഹം. എന്നാൽ ഈ വിഷയത്തിൽ ഇവരുടെ നിലപാടുകൾ ക്രൈസ്തവരെ ഞെട്ടിച്ചിരിക്കുകയാണ്.
കന്യാസ്ത്രീകളുടെ വിഷയത്തിൽ ഒരു പ്രതികരണത്തിനും സുരേഷ് ഗോപി തയാറായിരുന്നില്ല. സുരേഷ് ഗോപി മൗനം പാലിച്ചതിൽ സഭാപ്രവർത്തകർക്കിടയിൽ നീരസം ശക്തമാണ്. ബി.ജെ.പി സ്ഥാനാർഥിയായിട്ടു പോലും വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ട നിലയിൽ ലഭിച്ച ആളെന്ന നിലയിലുള്ള ക്രിയാത്മക പ്രതികരണം മന്ത്രിയിൽ നിന്നും ഉണ്ടായില്ലെന്നാണ് വിമർശനം.
ഇരുവരുടെയും നിലപാടിൽ കടുത്ത വിമർശനമാണ് വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പിലും മറ്റും ഉയരുന്നത്. അതേസമയം, ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സഭാനേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
മന്ത്രിമാർക്ക് അവരുടെ പരിമിതികൾ ഉണ്ടെന്നാണ് സഭാ നേതൃത്വത്തിൽ ഒരു വിഭാഗം കരുതുന്നത്. കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയം അറിഞ്ഞപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും അക്കാര്യം സഭാനേതൃത്വത്തിന് അറിയാമെന്നുമാണ് ബി.ജെ.പി പറയുന്നത്.
വിഷയത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ കന്യാസ്ത്രീകള്‍ തെറ്റുകാരല്ലെന്ന് ആവര്‍ത്തിച്ചു രംഗത്തു വരുകയും വിഷയം അറിഞ്ഞതുമുതൽ കന്യാസ്ത്രീകളുടെയും മോചനത്തിനായി ഇപെടൽ നടത്തുകയും ചെയ്തിരുന്നു. കേരളം ബിജെപിയിലെയും, ഹിന്ദു സംഘടനകളിലെയും പല നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നിട്ടുകൂടി, രാജീവ് ചന്ദ്രശേഖർ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കന്യസ്ത്രീകളുടെ മോചനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബന്ധപ്പെടുകയും കന്യാസ്ത്രീകള്‍ മോചിതരായ ദിവസം അവരെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ എത്തുകയും ചെയ്തിരുന്നു.
ഛത്തീസ്ഗഡിലെ ബി.ജെ.പി. സര്‍ക്കാരിന്റെ നടപടിയില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ടായ കടുത്ത അതൃപ്തിയും പ്രതിഷേധവും പരിഹരിക്കുന്നതിനു വേണ്ടി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായും, സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായും രാജീവ് ചന്ദ്രശേഖർ ബൈസാപ്പ് ഹൌസിൽ പോയി ചര്‍ച്ച നടത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ സഭാ നേതൃത്വം തയാറാകാത്തത്. . പക്ഷേ, കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് മാധ്യമങ്ങൾക്കു മുന്നിൽ വച്ച് പറയാനുള്ള ശരം പോലും കേന്ദ്ര മന്ത്രിമാർ നടത്തിയില്ലാ എന്നതിൽ വിശ്വാസികൾക്ക് അമർഷമുണ്ട്.
രാജീവ് ചന്ദ്രശേഖര്‍ വന്നുകണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോൾ, സിബിസിഐ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് സുരേഷ് ഗോപി വിളിച്ചിരുന്നോ എന്ന് ചോദിച്ചിരുന്നു. എന്നാൽ അതിന് അദ്ദേഹം ഉത്തരം നൽകിയില്ല. സുരേഷ് ഗോപിയുടെ നിലപാടില്‍ കടുത്ത വിമര്‍ശനമാണ് വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഉയരുന്നത്. എന്നാൽ സുരേഷ് ഗോപിയുടെ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഈ വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സുരേഷ് ഗോപിയില്‍ നിന്ന് ശ്രമം ഉണ്ടായെന്നാണ്.