നടൻ വിജയ്ക്ക് ‘Y’ കാറ്റഗറി സുരക്ഷ; എന്താണ് വൈ കാറ്റഗറി സുരക്ഷ

നടനും തമിഴക വെട്രികഴകം പാർട്ടി അധ്യക്ഷനുമായ വിജയ്ക്ക് ഇനിമുതൽ വൈ കാറ്റഗറി സുരക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. വിജയ് പൊതുമധ്യത്തിൽ എത്തുമ്പോൾ മർദ്ദിക്കുമെന്ന ആഹ്വാനം ചിലർ ഉയർത്തിയതോടെയാണ് പ്രത്യേക സുരക്ഷാസംവിധാനം സർക്കാർ അനുവദിച്ചത്. ഇതോടെ ഇനി മുതൽ വിജയ്യുടെ സുരക്ഷയ്ക്കായി രണ്ട് കമാന്റോമാരും 8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരും ഉണ്ടാകും. തമിഴ്നാട്ടിൽ മാത്രമായിരിക്കും വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകുക.
തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തമിഴ്നാട്ടിൽ ഉടനീളം റാലി നടത്താനുള്ള സാധ്യതയുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് ആഭ്യന്തരമന്ത്രാലയം പുതിയ സുരക്ഷ സംവിധാനം വിജയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിൽ വിവിധ വ്യക്തികൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇത്തരത്തിൽ പ്രേത്യക സുരക്ഷാ സംവിധാനങ്ങൾ നൽകാറുണ്ട്. വിവിധ കാറ്റഗറികളിലായി നൽകുന്ന ഈ സുരക്ഷകൾക്ക് വിവിധ തരത്തിലുള്ള മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. X, Y, Z, Z+ എന്നിങ്ങനെയുള്ള സുരക്ഷാ വിഭാഗങ്ങളാണ് പ്രധാനമായും ഉള്ളത്.
പൊലീസോ ഏതെങ്കിലും സുരക്ഷാ ഏജൻസികളോ നൽകുന്ന സുരക്ഷാ കാറ്റഗറിയാണ് എക്സ് കാറ്റഗറി സുരക്ഷ. സംരക്ഷണം ലഭിക്കുന്ന വ്യക്തിയോടൊപ്പം സായുധരായ 2 ഗാർഡുകൾ ഉണ്ടാവും. ഒരു സമയം ഒരാൾ മാത്രമായിരിക്കും സംരക്ഷണം നൽകേണ്ട വ്യക്തിക്കൊപ്പം ഉണ്ടാവുക.
ഇന്ത്യയിൽ , ഒരു വ്യക്തിയുടെ ഭീഷണിയുടെ നിലവാരത്തെ അടിസ്ഥാനമാക്കി സർക്കാർ വിവിധ തലത്തിലുള്ള സുരക്ഷ നൽകുന്നു. ഇതിൽ, മിതമായ ഭീഷണികൾ നേരിടുന്ന വ്യക്തികൾക്കായി Y-കാറ്റഗറി സുരക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ സംരക്ഷണത്തിൽ സാധാരണയായി കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു സുരക്ഷാ സംഘം ഉൾപ്പെടുന്നു,
കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിച്ചും പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ (പിഎസ്ഒ) വഴി തുടർച്ചയായ സംരക്ഷണം ഉപയോഗിച്ചും സുരക്ഷാ ഉറപ്പാക്കുന്നു . എട്ട് മുതൽ പതിനൊന്ന് വരെ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകാതെ, പൊതുജനങ്ങൾ, രാഷ്ട്രീയക്കാർ, ബിസിനസ്സ് നേതാക്കൾ, അപകടസാധ്യതയുള്ള മറ്റുള്ളവർ എന്നിവരുടെ സുരക്ഷ Y-കാറ്റഗറി സുരക്ഷ ഉറപ്പാക്കുന്നു.
എസ്പിജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്ന സുരക്ഷാ തലത്തിന് താഴെയാണ് ഇത് , എന്നിരുന്നാലും ഗണ്യമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. വൈ കാറ്റഗറി സുരക്ഷാ പരിരക്ഷയിൽ വ്യക്തിക്ക് 24 മണിക്കൂറും സംരക്ഷണം ഉറപ്പാക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം ഉൾപ്പെടുന്നു. സംരക്ഷണം നൽകേണ്ട വ്യക്തിക്ക് ചുരുങ്ങിയത് സായുധരായ 5 ഉദ്യോഗസ്ഥരാണ് സുരക്ഷ നൽകുക. ഇതിൽ (2 പേർ റെസിഡൻഷ്യൽ സുരക്ഷയ്ക്കും, 3 പേർ ഓൺ-സൈറ്റ് സുരക്ഷയ്ക്കുമാണ്).
സംസ്ഥാന പൊലീസോ കേന്ദ്ര സുരക്ഷാ സേനയോ ആയിരിക്കും ഈ സംരക്ഷണം നൽകുക. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യാനുസരണം നിയമിക്കാം.
Z കാറ്റഗറി സുരക്ഷ
പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ, അഭിനേതാക്കൾ, ബിസിനസുകാർ തുടങ്ങിയവർക്ക് നൽകുന്ന സുരക്ഷയാണ് Z കാറ്റഗറി സുരക്ഷ. സിആർപിഎഫ് അല്ലെങ്കിൽ എൻഎസ്ജി ഉദ്യോഗസ്ഥരാണ് ഈ സുരക്ഷ നൽകുക. അകമ്പടി വാഹനം ഉൾപ്പെടെ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് സംരക്ഷണം നൽകുക. ഇതിൽ 4-5 (NSG) എൻഎസ്ജി കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സുരക്ഷിതമായ യാത്രയ്ക്കും പൊതു പ്രദർശനത്തിനുമായി എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ എന്നിവ സുരക്ഷാ ക്രമീകരണത്തിൽ ഉൾപ്പെടുന്നു.
Z+ കാറ്റഗറി സുരക്ഷ
ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷാ കാറ്റഗറിയാണിത്. 55 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ കാറ്റഗറിയിൽ സുരക്ഷനൽകാനായി ഉണ്ടാവുക. പ്രധാനമായും എൻഎസ്ജി കമാൻഡോകളെയാണ് ഇതിനായി നിയമിക്കുക. നിരവധി അകമ്പടി വാഹനങ്ങളും പ്രത്യേക സുരക്ഷാ ആയുധങ്ങളും നൽകും.
ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷയാണ് ഇസഡ് പ്ലസ് സുരക്ഷ, പ്രധാനമായും ഉന്നത വിഐപികൾക്ക്.മുൻ പ്രധാനമന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, പ്രധാനപ്പെട്ട മന്ത്രിമാർ തുടങ്ങിയവർക്കാണ് ഈ കാറ്റഗറിയിൽ സംരക്ഷണം നൽകുക.
ഇതിൽ 10-ലധികം (NSG) എൻഎസ്ജി കമാൻഡോകളും പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏകദേശം 55 പേരുടെ ഒരു വലിയ സുരക്ഷാ സംഘം ഉൾപ്പെടുന്നു. ഈ സുരക്ഷാ സംവിധാനത്തിൽ ഒന്നിലധികം എസ്കോർട്ട് വാഹനങ്ങൾ, ഒരു പൈലറ്റ് വാഹനം, ചിലപ്പോൾ ആംബുലൻസ് എന്നിവ ഉൾപ്പെടുന്നു.
SPG സുരക്ഷ
രാജ്യത്തെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നൽകുന്ന സുരക്ഷയാണിത്. മുൻ പ്രധാനമന്ത്രിമാർക്കും ഇത് പരിമിതമായ കാലയളവിലേക്ക് നൽകും.നിലവില്‍ 3000 പേരാണ് സേനയിലുള്ളത്.
1985 ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് എസ്.പി.ജി രൂപീകരിച്ചത്.
വാജ്പേയ്ക്ക് മരണം വരെ സുരക്ഷയുണ്ടായിരുന്നു. നിലവിലെ നിയമം പ്രകാരം പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സുരക്ഷ വേണ്ടെന്ന് വയ്ക്കാനും സാധിക്കും. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ പെണ്മക്കള് എസ്.പി.ജി സുരക്ഷ വേണ്ടെന്ന് വച്ചിട്ടുണ്ട്.