മനുഷ്യ മാംസം കഴിച്ച് തടിച്ച നായ്ക്കൾ ഉള്ള ഗാസ ,ഇസ്രായേലിന്റെ നരനായാട്ട്

യു.എന്നിന്റെ മാനുഷിക കാര്യ വിഭാഗത്തിന്റെ തലവനായ ടോം ഫ്ലെച്ചർ അടുത്തിടെ ഗസ്സ സന്ദർശിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചപ്പോഴാണ് മറഞ്ഞുകിടക്കുന്ന ക്രൂരതയുടെ ആഴം ലോകത്തിനു മുന്നില്‍ വെളിപ്പെട്ടത്.
ഭക്ഷണം കിട്ടാതെ മെലിഞ്ഞുണങ്ങിയ മനുഷ്യർക്കിടയില്‍ തടിച്ചുകൊഴുത്ത നായ്ക്കള്‍ അലയുന്നത് കണ്ടപ്പോള്‍ തന്റെ അമ്ബരപ്പ് കൂടെയുണ്ടായിരുന്നയാളോട് പങ്കുവെച്ച ഫ്ലെച്ചർ അതിന്റെ കാരണമറിഞ്ഞ് നടുങ്ങി.
‘ഞാൻ കരുതിയതിലും വളരെ വളരെ മോശമായിരുന്നു അവിടുത്തെ അവസ്ഥ എന്ന അദ്ദേഹം വളരെ വേദനയോടെ ആണ് പറഞ്ഞത്.. ഏറ്റവും മോശമായ അവസ്ഥ. വഴികാട്ടാൻ ലാൻഡ്മാർക്കുകളൊന്നുമില്ലായിരുന്നു. സ്കൂള്‍ ആശുപത്രി വീടുകള്‍ ഒന്നും ഏതെന്നോ എവിടെയായിരുന്നു എന്ന് തിരിച്ചറിയാനാവുന്നില്ല. ആദ്യം കണ്ട ഞെട്ടിക്കുന്ന കാഴ്ചകളില്‍ ഒന്ന് നായ്ക്കള്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഓടിപ്പോവുന്നതാണ്.
കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനോട് എന്തുകൊണ്ടാണ് നായ്ക്കള്‍ ഇത്ര തടിച്ചിരിക്കുന്നത് എന്ന ചോദിച്ചപ്പോൾ നായ്ക്കള്‍ക്കു മാത്രമാണ് ഇവിടെ മതിവരുവോളം ആഹാരം ലഭിക്കുന്നത് എന്നാണ് പറഞ്ഞത്.അതെങ്ങിനെ എന്ന ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ അവക്ക് തിന്നാൻ ആവോളം മൃതദേഹങ്ങള്‍ അവിടെ ഉണ്ട് എന്ന കേട്ടതോടെ ഭയന്ന് പോയി താൻ എന്നാണ് അദ്ദേഹം പറയുന്നത്.
ആളുകള്‍ മെലിഞ്ഞവരാണെന്നത് താങ്കള്‍ ശ്രദ്ധിച്ചില്ലേ? മൈലുകളോളം നിങ്ങള്‍ക്കിത് കാണാൻ കഴിയും എന്നായിരുന്നു മറുപടി’യെന്ന്െഫ്ലച്ചറിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.
മാർച്ച് 12ന് നടന്ന പത്രസമ്മേളനത്തിലാണ് ടോം ഫ്ലെച്ചർ ഗസ്സലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള വേദനാജനകമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് . വടക്കൻ ഗസ്സയിലെ നാശം തെക്കൻ പ്രദേശത്തേക്കാള്‍ വലുതാണെന്നും പൂർണമായും തകർന്നടിഞ്ഞിരിക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗസ്സയില്‍ 50 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു. 100 ട്രക്കുകള്‍ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെങ്കില്‍ പോലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ 15 വർഷത്തിലധികം എടുക്കും. ഈ വംശഹത്യാ യുദ്ധത്തില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 48,500ലധികം ഫലസ്തീനികളെ ഇസ്രായേല്‍ കൊന്നൊടുക്കി.
ഹമാസുമായുള്ള വെടിനിർത്തല്‍ കരാറിനെച്ചൊല്ലിയുണ്ടായ സംഘർഷം ചൂണ്ടിക്കാട്ടി ഇസ്രായേല്‍ എല്ലാ സഹായ വിതരണങ്ങളും തടഞ്ഞപ്പോള്‍ കഴിഞ്ഞയാഴ്ച ഗസ്സയിലെ മാനുഷിക സ്ഥിതി കൂടുതല്‍ വഷളായി. അടച്ചുപൂട്ടല്‍ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിലകള്‍ അതിരൂക്ഷമായ നിലയിലേക്ക് ഉയർത്തി. പലരും നാമമാത്രമായ ഭക്ഷണത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
തുടർച്ചയായി 12 ദിവസമായി ഗസ്സയിലേക്ക് ഒരു സഹായവും ഇസ്രായേല്‍ അനുവദിച്ചിട്ടില്ലെന്ന് യു.എൻ പറയുന്നു. ഉപരോധത്തിന് മുമ്ബ്, യു.എൻ അധികൃതർ 20,000ത്തിലധികം ട്രക്കുകള്‍ എത്തിച്ചിരുന്നു. പ്രതിദിനം ശരാശരി 600 മുതല്‍ 700 വരെ. സഹായം ആവശ്യമുള്ള 2 ദശലക്ഷം ആളുകള്‍ക്ക് അവ വിതരണം ചെയ്തു.
ജനുവരി 19ന് ആരംഭിച്ച വെടിനിർത്തലില്‍ ഏകദേശം 2,000 ഫലസ്തീൻ തടവുകാരെയും 33 ഇസ്രായേലി ബന്ദികളെയും അഞ്ച് തായ് പൗരന്മാരെയും പരസ്പരം കൈമാറി. എന്നാല്‍, വെടിനിർത്തലിന്റെ 42 ദിവസത്തെ പ്രാരംഭഘട്ടം അവസാനിച്ചതോടെ രണ്ടാംഘട്ടം ആരംഭിക്കാൻ ഇസ്രായേല്‍ വിസമ്മതിച്ചതിനാല്‍ ചർച്ചകള്‍ സ്തംഭിച്ചു.
ഫെബ്രുവരിയില്‍ ഗസ്സ മുനമ്ബിനെ ‘മധ്യേഷ്യയിലെ റിവിയേര’ ആക്കി മാറ്റുന്നതിനുള്ള ഒരു വിവാദ പദ്ധതി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചു. ഗസ്സയുടെ മേലുള്ള യു.എസ് നിയന്ത്രണത്തിനും അതിലെ ഏകദേശം രണ്ട് ദശലക്ഷം ഫലസ്തീൻ നിവാസികളെയും അയല്‍ രാജ്യങ്ങളിലേക്ക് മാറ്റുന്ന സംരംഭമായിരുന്നു അത്. ശേഷം ട്രംപ് ആ നിർദേശത്തില്‍നിന്ന് പിന്നോട്ട് പോയി.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ നിലവില്‍ വംശഹത്യാ കേസ് നേരിടുന്നുണ്ട്. ഗസ്സയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ 2024 നവംബറില്‍ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.ആർക്കു വേണ്ടി എന്തിനു വേണ്ടി എന്നൊക്കെ പറഞ്ഞാലും യുദ്ധം ഇപ്പോഴും ഇങ്ങനെയാകും .ചിരിച്ചു ഒന്നിച്ചു ചേർന്നിരുന്ന പ്രിയപ്പെട്ടവർഎവിടെ എന്ന് പോലും അറിയാതെ അവർ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാതെ വേദനിച്ചങ്ങിനെ