ഗസ്സയില്‍ വംശഹത്യ പുനരാരംഭിച്ച് ഇസ്രായേല്‍;200 ൽ ഏറെ മരണം സ്ഥിരീകരിച്ചു

ഗസ്സയില്‍ വംശഹത്യ പുനരാരംഭിച്ച് ഇസ്രായേല്‍. വെടിനിർത്തല്‍ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു.
മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളടക്കം 200ലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ 232 ആയി. വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 കടന്നു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രായേല്‍ ബോംബിട്ടത്. ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിർത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.
ജനുവരി 19ന് വെടിനിർത്തല്‍ കരാർ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് റമദാൻ മാസത്തില്‍ ഇസ്രായേല്‍ നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചർച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രായേലിന്റെ നരനായാട്ട്.
വടക്കൻ ഗസ്സ, ഗസ്സ സിറ്റി, മധ്യ- തെക്കൻ ഗസ്സ മുനമ്ബിലെ ദെയര്‍ അല്‍-ബല, ഖാൻ യൂനിസ്, റഫാ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇസ്രായേലിന്റെ ബോംബുകള്‍ വന്നു പതിക്കുന്നത്.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 2 മണിയോടെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ഗാസ മുനമ്പിലെ നിരവധി ഹമാസ് ലക്ഷ്യങ്ങൾ ആക്രമിക്കാൻ തുടങ്ങിയതായി ഇസ്രായേൽ പ്രതിരോധ സേനയും ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.വ്യോമാക്രമണത്തെക്കുറിച്ച് ഇസ്രായേൽ ട്രംപ് ഭരണകൂടത്തെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നും രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിനിർത്തൽ വേളയിൽ സമീപ ദിവസങ്ങളിൽ ഇസ്രായേലിനെതിരെ പുതിയ ആക്രമണങ്ങൾ നടത്താൻ ഹമാസ് തയ്യാറെടുക്കുകയും വീണ്ടും ആയുധമെടുക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ഇസ്രായേലി ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
ഡസൻ കണക്കിന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്രായേല്‍ സൈന്യം, ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും വ്യോമാക്രമണത്തിനപ്പുറം നീക്കം വ്യാപിക്കുമെന്നും വ്യക്തമാക്കി. കരയാക്രമണ സാധ്യതകളിലേക്കാണ് ഇസ്രായേലിന്റെ പ്രസ്താവനയെ നിരീക്ഷിക്കുന്നത്.
വെടിനിർത്തൽ കരാർ ലംഘിച്ചതിനും അട്ടിമറിച്ചതിനും പൂർണ ഉത്തരവാദി നെതന്യാഹുവാണെന്നു ഹമാസ് പറഞ്ഞു.
അതേസമയം രക്തം പുരണ്ട വെളുത്ത പ്ലാസ്റ്റിക് ഷീറ്റുകളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.”നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും” ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.