അമേരിക്കയുടെ ഇരട്ടത്താപ്പ് ; റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 25% അധിക തീരുവ
ചൈനയ്ക്കെതിരെ സമാനമായ നടപടിയില്ല

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേല്‍ കനത്ത തീരുവ ചുമത്തിയ അമേരിക്ക ചൈനയെ നടപടികളില്‍ നിന്ന് ഒഴിവാക്കി. ചൈനയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആഗോള എണ്ണ വിപണിയില്‍ പ്രക്ഷുബ്ധതയ്ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അങ്ങിനെ ലോകം വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ് കണ്ടു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ കനത്ത തീരുവ ചുമത്തി, എന്നാല്‍ ചൈനയെ അത്തരം നടപടികളില്‍ നിന്ന് ഒഴിവാക്കി.
റഷ്യന്‍ എണ്ണ ശുദ്ധീകരിക്കുന്നതില്‍ നിന്ന് ചൈനയെ വിലക്കിയാല്‍ എണ്ണവില കുതിച്ചുയരുമെന്ന് ഫോക്സ് ന്യൂസിനോട് സംസാരിച്ച റൂബിയോ പറഞ്ഞു. ചൈനയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആഗോള എണ്ണ വിപണിയില്‍ പ്രക്ഷുബ്ധതയ്ക്ക് കാരണമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തുറന്നു സമ്മതിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തിയ യുഎസ് , ചൈനയ്ക്കെതിരെ സമാനമായ നടപടിയൊന്നും എടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ വർദ്ധിച്ചുവരുന്നതിനെ തുടർന്നാണ് പ്രസ്താവന.
യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരം നിയന്ത്രണങ്ങളില്‍ അതൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. ‘ചൈന റഷ്യന്‍ എണ്ണ ശുദ്ധീകരിച്ച് ആഗോള വിപണിയില്‍ വില്‍ക്കും, ഇത് എണ്ണയ്ക്ക് വില വര്‍ദ്ധിപ്പിക്കും അല്ലെങ്കില്‍ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ എന്ന് റൂബിയോ പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ അമേരിക്ക കടുത്ത നിലപാട് സ്വീകരിക്കുകയും ആദ്യം 25 ശതമാനം തീരുവ ചുമത്തുകയും ചെയ്തു, ഇപ്പോള്‍ അത് 50 ശതമാനമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനാലാണ് ഈ നടപടി സ്വീകരിച്ചത്.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ‘റഷ്യന്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നു’ എന്നും യുഎസ്-ഇന്ത്യ ബന്ധങ്ങളില്‍ ‘പിരിമുറുക്കത്തിന് കാരണമാകുന്നു’ എന്നും റൂബിയോ ഫോക്സ് റേഡിയോയില്‍ പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ വളരെ വലുതാണെന്നും അത് വിലകുറഞ്ഞ റഷ്യന്‍ എണ്ണയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
അമേരിക്കയുടെ ഈ മനോഭാവത്തെ ഇന്ത്യ ‘ഇരട്ടത്താപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് ന്യൂഡല്‍ഹി വ്യക്തമാക്കി. യാതൊരു നിയന്ത്രണവുമില്ലാതെ ചൈന റഷ്യന്‍ എണ്ണ വാങ്ങുമ്ബോള്‍, ഇന്ത്യയോട് അമേരിക്ക കര്‍ശനമായി പെരുമാറുന്നത് തെറ്റാണെന്ന് ഇന്ത്യ പറയുന്നു.