ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ അളിയൻ വള്ളി അലക്സ് ബെംഗളൂരിൽ അറസ്റ്റിൽ

ബെംഗളൂരു: കേരള കർണാടക സംസ്ഥാനം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ വള്ളി അലക്സ് എന്ന് അറിയപ്പെടുന്ന അലക്സ് ചാണ്ടിയെ ബെംഗളൂരു മഹാദേവപുര പോലീസ് അറസ്റ്റ് ചെയ്തു. പാലാ സ്വദേശിയായ എൻ സി പി പാർട്ടിയുടെ ബെന്നി ചാണ്ടിയുടെ മകനും, കേരളാ ക്രിക്കറ്റ് തരാം സച്ചിൻ ബേബിയുടെ അളിയനുമായ വള്ളി അലക്സ് ഇൻസ്റ്റാഗ്രാം മുഖേനെ പരിചയപ്പെട്ട യുവതിയുടെ പരാതിയെ തുടർന്നാണ് ഇയ്യാളെ പോലീസ് അറസ്റ്റ് ചെയ്തത്.

സൗഹൃദം നടിച്ചു വീട്ടിൽ എത്തി അലക്സ് യുവതിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയും, ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും, യുവതിയുടെ വീട് ആക്രമിക്കുകയും, ഇരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും, ഉന്നതരുടെയും ഗുണ്ടകളുടെയും പേരുപറഞ്ഞു ഇരയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തതിന്റെ ഭാഗമായാണ് കർണാടക പോലീസ് നടപടി സ്വീകരിച്ചത്.
ലഹരി കേസിലെ പ്രതിയുടെ പക്കൽ നിന്നും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞു ലക്ഷണങ്ങൾ തട്ടിയെടുത്ത കേസിലും, കളമശ്ശേരിയിലെ മയക്കുമരുന്ന് കേസിലും പ്രതിയാണ് സംസ്ഥാന ലഹരി വിരുദ്ധ സ്ക്വാഡ് തിരയുന്ന അലക്സ്. തനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ നിരന്തരം വ്യാജ പരാതികൾ അയക്കുക, ഗുണ്ടാ സംഘങ്ങളുടെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുക എന്നത് ഇയ്യാളുടെ പതിവാണ്.
ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ പേര് പറഞ്ഞുകൊണ്ട് സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളെ ഇടിച്ചുകയറി പരിചയപ്പെട്ട് അവരുടെ ഒപ്പമപ്പുള്ള ചിത്രങ്ങൾ കരസ്ഥമാക്കിയാണ് ഇയ്യാൾ തട്ടിപ്പുകൾ നടത്തുന്നത്. പബ്ബുകളും, റിസോർട്ടുകളും, നക്ഷത്ര ഹോട്ടലുകളും കേന്ദ്രീകരിച്ചുള്ള ഇയ്യാളുടെ ലഹരി ഇടപാടുകളെ കുറിച്ച് കേരള – കർണാടക സംസ്ഥാന ലഹരി വിരുദ്ധ സംഘം അന്വേഷിച്ചുവരുന്നതിന് ഇടയിലാണ് ഇരയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ തയ്യാറാറെടുത്ത് നിന്നിരുന്ന ഇയ്യാൾ പോലീസിന്റെ പിടിയിലാകുന്നത്.

മുന്നേ ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കുടുംബ ബന്ധങ്ങൾ ഉപയോഗിച്ച് തരപ്പെടുത്തിയ വ്യാജ മെന്റൽ സർട്ടിഫിക്കറ്റ് വെച്ച് നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്ന ഇയ്യാൾ ഒന്നരവർഷമായി മാനസിക രോഗത്തിന് യാതൊരുവിധ ചികിത്സയും തേടിയിട്ടില്ലെന്നും പോലീസിന് അറിയാൻ കഴിഞ്ഞു. ബെംഗളൂരു സെൻട്രൽ ജയിൽ റിമാൻഡ് ചെയ്ത അലക്സിനെ മാനസിക രോഗി ആണെന്ന് വരുത്തിതീർത്ത് ജയിൽ മോചിതനാക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.