രാഹുലിനെ തൊട്ടാൽ കൊന്നുകളയും, ഫാൻസിൻറെ ഗുണ്ടായിസം തുടരുന്നു; നടി റിനി ആൻ ജോർജ്ജിൻറെ വീട്ടിലെത്തി വധഭീഷണി
യുവ നടി റിനി ആന്‍ ജോര്‍ജിന് നേരെ വധ ഭീഷണി. ബലാത്സംഗക്കേസുകളിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാല്‍ കൊന്നുകളയുമെന്നാണ് വീടിന്റെ മുന്പിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിത്. തന്റെ വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും റിനി ആരോപിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം നടന്നത്. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഒരു ടു വീലറിൽ ഒരാൾ വരികയും, ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ റിനിയുടെ വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാവും അന്വേഷണം നടക്കുക.
കഴിഞ്ഞ ദിവസം നേരിട്ട ഈ അനുഭവത്തെ കുറിച്ച് റിനി പറയുന്നത് ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ്.
രാത്രി സമയം ആയത് കൊണ്ട് അവരുടെ മുഖം വ്യക്തമായില്ലെന്നും റിനി വിശദീകരിച്ചു. നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ തനിക്ക് വന്നിരുന്നു. എന്നാല്‍ അതൊന്നനും കാര്യമാക്കിയിരുന്നില്ല. പക്ഷെ നേരിട്ട് വീട്ടിൽ വന്നു ഭീഷണിപ്പെടുത്തിയ, കഴിഞ്ഞ ദിവസത്തെ സംഭവം തന്നെ ഭയപ്പെടുത്തുന്നു എന്നും റിനി പറയുന്നു.
റുഹുൾ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപണങ്ങൾ ആദ്യം നേരിടുന്നത് റിനിയിൽ നിന്നാണ്. ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുലിനെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്.
ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ‘ഹു കെയേഴ്സ്’ എന്നായിരുന്നു അയാളുടെ ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു റിനി ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ അതോടെ ഇത് രാഹുല്‍ മാങ്കൂട്ടത്തിൽ ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. അതിന്റെ പ്രധാന കാരണം, ഇതിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ സ്വീകരിച്ച ‘ഹു കെയേഴ്സ്’ ആറ്റിറ്റിയൂഡ് തന്നെയായിരുന്നു. അത് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതികരണം.
ഇതിന് പിന്നാലെ രാഹുലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര് രംഗത്തെത്തി. ഇതിനിടെ തന്നെയായിരുന്നു രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടപടികളിലേക്ക് നീങ്ങി. ഒടുവിൽ രാഹുലിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
‘സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാര്‍ അനുഭവിച്ച ക്രൂരപീഡനത്തിന് അവര്‍ക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം. ഇപ്പോഴാണെങ്കിലും സ്ത്രീപക്ഷ നടപടി സ്വീകരിച്ചതില്‍ പാര്‍ട്ടിയോടും പാര്‍ട്ടി നേതാക്കളോടും എല്ലാ നന്ദിയും അറിയിക്കുന്നു’- ഇതായിരുന്നു രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ റിനിയുടെ പ്രതികരണം.
രാഹുൽ ആരാധകർ ഇനിയും അടങ്ങി ഇരുന്നില്ലെങ്കിൽ അത് പാരയായി മാറുന്നത് എംഎൽഎ രാഹുലിന് തന്നെയാണ്. കേസുകൾ ഇനിയും വരാൻ ഉണ്ടെന്നുള്ള ചില സൂചനകളും ഉണ്ട്. ആ അവസരത്തിൽ മനഃപൂർവ്വം പ്രകോപനം ഉണ്ടാക്കുന്ന സംഭവങ്ങൾ ഒഴിവാക്കുന്നത് തന്നെയാണ് രാഹുൽ അനുകൂലികൾക്ക് നല്ലത്.













