4 K ദൃശ്യമികവിൽ ‘അമരം’ ഇന്ന് തീയേറ്ററുകളിൽ
മലയാളികളുടെ ഇഷ്ട ചിത്രം അമരം 4 K ദൃശ്യമികവിൽ ഇന്ന് വീണ്ടും തീയേറ്ററുകളിൽ എത്തുകയാണ്. ഭരതൻ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘അമരം വെറുമൊരു സിനിമയായിരുന്നില്ല, തീരദേശ ജനതയുടെ പരുക്കൻ യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ചിത്രമായിരുന്നു. 34 വർഷം മുൻപാണ് ചിത്രം അമരം ചെയ്തത്. അമരം തീയേറ്ററിൽ കാണാത്ത പുതു തലമുറയ്ക്ക് പുത്തൻ അനുഭവമാവും റീ റിലിസ്. എല്ല തീയറ്ററുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ഫാൻസ് ഒരുകിയിരിക്കുന്നത്. വനിതാ – വിനീത തീയേറ്ററിലാണ് രാവിലെ ഒൻപത് മണിയോടെ ആദ്യ ഷോ ആരംഭിക്കുക.
മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’. മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രം ഭരതന് ഒരുക്കിയതാണ്.വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യമായിരുന്നു അമരം.
ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് “അമരം“ എന്ന ചിത്രത്തിൽ കാണാൻ കഴിയും.













