ബിജെപിയുടെ തലവര മാറ്റിയെഴുതിയ രഥയാത്ര; മതേതര മനസ്സുകളിലെ മുറിവായി ബാബരി മസ്ജിദ്
രാജ്യമൊട്ടുക്കും ഉയർന്ന പ്രതിഷേധങ്ങളുടെയും എതിർപ്പുകളുടെയും എല്ലാ ശബ്ദങ്ങളെയും തള്ളിക്കളഞ്ഞ് കൊണ്ട്, ഒരു മതേതര രാജ്യമെന്ന പ്രതിച്ഛായക്ക് മങ്ങൽ ഏല്പിച്ച് കൊണ്ട്, ബാബരി മസ്ജിദ് തല്ലി തകർത്തിട്ട് 33 വർഷങ്ങൾ കടന്നു പോകുന്നു.
ഈ 33 വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യം കടന്നു പോയത് പല രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയാണ്. 1990കൾക്ക് ശേഷമുള്ള രാജ്യത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ ബാബറി മസ്ജിദിൻ്റെ തകർച്ച വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്ത കേസ് അന്വേഷിച്ച ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ആയെങ്കിലും, കോടതിയുടെ വിധി തന്നെയായിരുന്നു അവസാന വാക്ക്. അങ്ങനെ പള്ളി നിന്നയിടത്ത് സുപ്രീംകോടതി വിധി പ്രകാരം രാമക്ഷേത്രം ഉയർന്നു. അതോടൊപ്പം ഡിസംബർ 6 എന്നൊരു കറുത്ത ദിനവും മതേതര മനസുകളില്‍ ഉയർന്നു വന്നു.
മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബറിൻറെ പടത്തലവൻ ആയിരുന്ന മീര്‍ ബാഖി 1528 ലാണ് ബാബറി മസ്ജിദ് നിര്‍മിക്കുന്നത്. എന്നാൽ പള്ളി നിൽക്കുന്നത് രാമജന്മഭൂമിയിലാണെന്ന വാദത്തെ തുടര്‍ന്ന് വര്‍ഷങ്ങളോളം സാമുദായിക സംഘര്‍ഷങ്ങൾ അവിടെ പതിവായിരുന്നു. ഈ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനായി 1858ല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് ബാബറി മസ്ജിദിന് ചുറ്റും മതില് സ്ഥാപിച്ചു.
പിന്നീട് പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. അങ്ങനെ ശാന്തമായി പോയിക്കൊണ്ടിരുന്ന ബാബരിയില്‍ 1949ല്‍ രാമവിഗ്രഹങ്ങള്‍ കാണപ്പെട്ടു. അത് ഹിന്ദുമഹാസഭാ അംഗങ്ങള്‍ ഒളിപ്പിച്ചു കൊണ്ടുവന്നു എന്ന ആരോപണവും ഉണ്ട്. അതിന് പിന്നാലെ മസ്ജിദ് നില്ക്കുന്ന സ്ഥലം തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച സര്‍ക്കാര്‍, ഗേറ്റ് താഴിട്ട് പൂട്ടി. എന്നാൽ വിശ്വഹിന്ദു പരിഷത്ത് മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബിജെപി നേതാവായ എല്‍ കെ അദ്വാനിയാണ് ആ പ്രക്ഷോഭത്തിന്റെ നേതാവായി മുന്നില്‍ നിന്നത്.
1989ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്ന് നല്കാന് ഉത്തരവിട്ടു. തൊട്ടടുത്ത വര്‍ഷം അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപിയും ആര്‍എസ്എസും വിഎച്ച്പിയും ചേര്‍ന്ന് സംഘടിപ്പിച്ച രഥയാത്രയില്‍ ഒരു ലക്ഷത്തി അമ്പതിനായിരം കര്‍സേവകരാണ് പങ്കെടുത്തത്. എന്നാല്‍ കടന്നു പോയ വഴികളിലെല്ലാം സംഘര്‍ഷമുണ്ടായിരുന്നു.
1990 ഒക്ടോബർ ഇരുപത്തിമൂന്നിന് ബിഹാറിൽ എത്തിയ രഥയാത്ര ലാലുപ്രസാദ് യാദവ് തടഞ്ഞു.
അദ്വാനി താമസിച്ചിരുന്ന ബിജെപി പ്രവര്‍ത്തകരാല്‍ ചുറ്റപ്പെട്ട വീടിന്റെ വാതിലില്‍ മുട്ടിവിളിച്ച് അറസ്റ്റ് വാറണ്ടുണ്ടെന്ന് അറിയിച്ചത് ആര്‍കെ സിങ് എന്ന ഓഫീസർ ആയിരുന്നു. വാറണ്ട് കാണിച്ച് അദ്വാനിയെ അറസ്റ്റ് ചെയ്ത് അവർ പാട്നയിലേക്ക് പറന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ബിജെപിയിൽ ചേർന്ന രാജ്കുമാർ സിങ് ബിഹാറിലെ അരായില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2017 ൽ ആർ കെ സിങ് കേന്ദ്രമന്ത്രിയുമായി.
അദ്വാനിയുടെ ഈ രഥയാത്രയാണ് പിന്നീട് ബിജെപിയുടെ ഭാവി നിര്‍ണയിച്ചത്. അതിന് ശേഷം ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിജെപി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും അദ്വാനി ആഭ്യന്തരമന്ത്രിയുടെയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെയും പദവി അലങ്കരിക്കുകയും ചെയ്തു. എന്നാൽ നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ ദേശീയ നേതൃത്വം ഏറ്റെടുത്തതോടെ ശക്തനായ ആ പഴയ നേതാവിനെ തഴഞ്ഞു എന്നതും ചരിത്രമാണ്.
1992 ഡിസംബര്‍ ആറിന് ബിജെപി, വിഎച്ച്പി നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ മസ്ജിദിലെത്തിയ ഒന്നര ലക്ഷം ആളുകള്‍, നിമിഷനേരം കൊണ്ട് അക്രമാസക്തരാവുകയും സുരക്ഷാ സേനയെ കീഴടക്കുകയും ചെയ്തു. ഒടുവില്‍ മിനിറ്റുകൾ കൊണ്ട് 400 വര്‍ഷം പഴക്കമുള്ള ആ സ്മാരകം പൊളിക്കപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉടനീളം നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി വിധി പ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് നല്കി. പള്ളി നിര്‍മിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും ഉത്തരവായി. 2020ല്‍ അവ്യക്തമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി കേസിലെ 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിടുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയും നടന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശിച്ച സ്ഥലത്ത് പുതിയ പള്ളിയുടെ പണി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ബാബരി മസ്ജിദ് മതേതര മനസ്സുകളിൽ എന്നും ഒരു ഓർമ്മയായി നിൽക്കണം. ആ ഓർമ്മ ഒരു ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം കൂടെയാണ്.













