എയർബേസിനായുള്ള അമേരിക്കയുടെ ആവശ്യത്തെ എതിർത്ത് റഷ്യയും ചൈനയും ഇറാനും; അമേരിക്കയെ ഞെട്ടിച്ച് കൊണ്ട് ഇവർക്കൊപ്പം പാകിസ്ഥാനും ചേർന്നു

അഫ്ഗാനിസ്ഥാനിലും പരിസരത്തുമായി അമേരിക്ക ‘സൈനിക താവളങ്ങള്‍’ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് പാകിസ്താനും റഷ്യയും ചൈനയും ഇറാനും രംഗത്ത് വന്നു. കാബൂളിന്റെ ‘പരമാധികാര’ത്തെയും, ‘ഭൂമിശാസ്ത്രപരമായ അഖണ്ഡത’യെയും മാനിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സൈനിക സാന്നിധ്യം സ്ഥാപിക്കാന്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഈ രാജ്യങ്ങളുടെ ശക്തമായ എതിർപ്പ്.
യു.എൻ. പൊതുസഭയുടെ 80-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം അഫ്ഗാൻ സൈനിക താവളങ്ങളെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന പാകിസ്താന് വിദേശകാര്യമന്ത്രാലയം പങ്കുവെക്കുകയായിരുന്നു.
ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കണമെന്ന് അഫ്ഗാനിസ്ഥാനോട് യു എസ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും താലിബാന് അത് നിരസിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ നാല് രാജ്യങ്ങളും താലിബാന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് വടക്ക് വശത്ത് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ വ്യോമത്താവളമായ ബഗ്രാം, താലിബാനെതിരായ 20 വര്‍ഷത്തെ യുദ്ധത്തില്‍ യുഎസ് സൈനിക നടപടികളുടെ കേന്ദ്രമായിരുന്നു. അമേരിക്ക അഫ്ഗാന് വിട്ട് നാല് വര്‍ഷത്തിന് ശേഷമാണ് ബഗ്രാം തിരിച്ചുവേണമെന്ന ആവശ്യം ഇപ്പോൾ ട്രംപ് ഉന്നയിക്കുന്നത്. ഇല്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
‘ബഗ്രാം വ്യോമതാവളം തിരികെ ലഭിക്കുന്നതിനായി ചിലര്‍ ഞങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി അടുത്തിടെ പറഞ്ഞിരുന്നു. അഫ്ഗാന്റെ ഒരിഞ്ചു മണ്ണില്‍ പോലും ഇടപാട് സാധ്യമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല.’എന്നാണ് അഫ്ഗാനിസ്താന് പ്രതിരോധ മന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസീഹുദ്ദീന്‍ ഫിത്രാദ് പറയുന്നത്.
ചൈനയുടെ ആണവനിലയത്തിന് വളരെ അടുത്തു കിടക്കുന്ന സ്ഥലമാണ് ബഗ്രാം. അതുകൊണ്ട് തന്നെയാണ് ബഗ്രാം തിരച്ചുവേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നത്. അതെ കാരണത്താലാണ് ഇപ്പോൾ ചൈന അതിനെ എതിർത്തുകൊണ്ട് രംഗത്ത് വന്നതും.
ബ്രിട്ടൻ സന്ദര്‍ശിക്കുമ്പോഴാണ് ട്രംപ് ആദ്യമായി ഈ അവകാശവാദം ഉന്നയിക്കുന്നത്. 1950-കളുടെ തുടക്കത്തില്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് യഥാര്‍ത്ഥ വ്യോമത്താവളം നിര്‍മ്മിച്ചത്. പത്തു വര്‍ഷത്തോളം നീണ്ട സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് ഇത് വികസിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് അമേരിക്കൻ പിന്തുണയില്‍ അഫ്ഗാന് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് 2010-ല്‍ ഡയറി ക്വീന്‍, ബര്‍ഗര്‍ കിംഗ് തുടങ്ങിയ ഔട്ട്ലെറ്റുകള് ഉള്‍പ്പെടെ സൂപ്പര്‍മാര്‍ക്കറ്റുകളും കടകളുമുള്ള ഒരു ചെറിയ പട്ടണമായി ബഗ്രാം വളര്‍ന്നിരുന്നു. 2012-ല്‍ ബരാക് ഒബാമ, 2019-ല്‍ ട്രംപ് എന്നിവരുള്‍പ്പെടെയുള്ള അമേരിക്കൻ പ്രസിഡന്റുമാര്‍ ഇവിഡി സന്ദർശനം നടത്തിയിട്ടുമുണ്ട്.
റഷ്യയും ചൈനയും ഇറാനും ഒരുമിച്ച് നിൽക്കുന്നത് കൊണ്ട് അമേരിക്കക്ക് എതിരായി തന്നെയാകും അവരുടെ നിലപാടുകൾ. എന്നാൽ അതിനൊപ്പം പാകിസ്ഥാനും ചേർന്നതാണ് അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നത്. ഇപ്പോൾ അമേരിക്കയുമായി കരാറുകൾ ഉണ്ടാക്കി, അവരിൽ നിന്നും കിട്ടുന്ന സഹായം കൊണ്ടാണ് പാകിസ്ഥാൻ നിലനിൽക്കുന്നത് . അതുകൊണ്ട് തന്നെ അമേരിക്കക്ക് എതിരായ ഈ നീക്കം മൂലം നഷ്ടങ്ങൾ കൂടുതൽ ഉണ്ടാകാൻ [നോക്കുന്നത് പാകിസ്ഥാന് തന്നെയായിരിക്കും.