വയനാട് പുനരധിവാസത്തിൽ ആശങ്ക വേണ്ടെന്നും ദുരന്തബാധിതർക്ക് 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്നും മുഖ്യമന്ത്രി

വയനാട് പുനരധിവാസത്തിൽ ആശങ്ക വേണ്ടെന്നും ദുരന്തബാധിതർക്ക് 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിൽ വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കിയത്. പുനരധിവാസത്തിനായി 402 കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഫേസ് വണ്‍, ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ സഹായമായി 15 ലക്ഷം രൂപ ലഭിക്കുന്നതിന് അപേക്ഷ നല്കിയ കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തിട്ടുണ്ട്. അപ്പീല്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചു.
ദുരിതാശ്വാസ നിധിയില്‍ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 104 ഗുണഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപ നല്കി. ബാക്കി 295 ഗുണഭോക്താക്കള്‍ വീടിന് സമ്മതപത്രം നല്കി. കൃഷി നഷ്ടവുമായി ബന്ധപ്പെട്ട് ഇനിയും പലകാര്യങ്ങള്‍ ചെയ്യാനുണ്ട്. 526 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. അത് സഹായമല്ല, വായ്പയാണ്. ചൂരല്‍മല സേഫ് സോണ്‍ റോഡും വൈദ്യുതിയും പുനഃസ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി. സംഘടനകളില്‍നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്. വയനാട് പുനരധിവാസം ഏതു തീയതിയാണോ പറഞ്ഞിരിക്കുന്നത് അന്നുതന്നെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു