ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍…. മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്
ഹൃദയം നുറുങ്ങുന്ന ഒരു കുറിപ്പ്….സർവ്വേശ്വരൻ ഞങ്ങള്‍ക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു

ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍…. മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്. കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ…സർവ്വേശ്വരൻ ഞങ്ങള്‍ക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു. ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ലല്ലോ….കഴിഞ്ഞ ദിവസം നിയാസ് ബക്കറിന്റെ ഫേസ്ബുക്ക കുറിപ്പ് വായിച്ചപ്പോൾ മനസ്സിൽ കൊരുത്ത വാജകമിതാണ് …..
പ്രിയപ്പെട്ടവരെ തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം.കഴിഞ്ഞ ആഗസ്ത് 1ന് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൂട്ടിങ് കഴിഞ്ഞ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ, കൂട്ടുകാരെ, സഹജീവികളെയാകയും അതിരില്ലാത്ത സ്നേഹം പകർന്നു നല്കി ചേർത്തു നിര്‍ത്തുക. അവസാനകാലത്ത് ഓർത്ത് കരയാനെങ്കിലും ചില കടപ്പാടുകള്‍ ബന്ധങ്ങള്‍ക്കിടയില്‍ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സർവ്വേശ്വരൻ ശക്തി നല്കട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’..ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സഹോദരനെക്കുറിച്ചുള്ള ഓര്‍മകള്‍ നിയാസ് ബക്കര്‍ പങ്കുവെക്കുന്നത്.
നിയാസ് ബക്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ജേഷ്ഠനായി ജനിച്ചത് ഞാനാണെങ്കിലും ജേഷ്ഠനായി അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങള്‍ തമ്മില്‍ രണ്ട് വയസ്സിന് വ്യത്യാസമാണുള്ളത്. എന്നേക്കാള്‍ hight അവനുള്ളതുകൊണ്ട് കാഴ്ചയിലും ചേട്ടൻ അവനാണെന്നേ പറയൂ. ഞങ്ങളിരുവരുടേയും attitude വളരേ വ്യത്യസ്തമായിരുന്നു. പല കാര്യങ്ങളിലും അവന്റ attitude ആണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട് ,മറ്റു പല കാര്യങ്ങളില്‍ തിരിച്ചും. നവാസ് എന്റെ wavelength ല്‍ ഉള്ള ഒരാളല്ല. വേദികളില്‍ മത്സരബുദ്ധിയോടെയാണ് ഞങ്ങള്‍ നില്‍ക്കാറുള്ളതെങ്കിലും ജീവിതത്തില്‍ ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല. പരാജയങ്ങളില്‍ സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും. പരസ്പരം പ്രയാസങ്ങളറിയിക്കാതെ ജീവിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത്. അക്കാര്യത്തില്‍ നിസാമും അങ്ങിനെയാണ്.നിസാം നവാസിനെക്കാള്‍ എട്ട് വയസ്സിന് ഇളയതാണ്. ഇപ്പോള്‍ 24 news ല്‍ visual editor ആയി വർക്ക് ചെയ്യുന്നു. ഒരു അനുജന്റെ feel ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തരുന്നത് അവനാണ്. ഞങ്ങള്‍ പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഞങ്ങള്‍ക്കിടയില്‍ സഹോദര ബന്ധത്തേക്കാള്‍ സുഹൃത്തുബന്ധമാണുള്ളത്.അതുകൊണ്ടുതന്നെ നേരില്‍ കാണുമ്ബോള്‍ പ്രകടനപരമായ സ്നേഹം
ഞങ്ങള്‍ക്കിടയിലില്ല. ഞങ്ങളുടെ തൊഴില്‍ സംബന്ധിച്ച ചില കാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍, അങ്ങിനെ ചിലതൊക്കെ മാത്രം സംസാരിക്കും പിരിയും.
ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍…. മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്. കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ…സർവ്വേശ്വരൻ ഞങ്ങള്‍ക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു. ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ലല്ലോ.
ഒരു പങ്കുവയ്ക്കലുകള്‍ക്കും അവസരം ഇല്ലല്ലോ…എന്റെ കൂടപ്പിറപ്പിനെ പടച്ചവൻ തിരിച്ചു വിളിച്ചു. ഇനി എനിക്കവന് നല്‍കാനുള്ളത് പ്രാർത്ഥന മാത്രമാണ്. (നിന്റെ മരണത്തിനു മുൻപ് നിനക്ക് നല്‍കിയട്ടുള്ളതില്‍ നിന്നും നീ മറ്റുള്ളവർക്കായ് ചിലവഴിക്കുക.) (quran) അത് അറിവാണെങ്കിലും സമ്ബത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്നേഹമാണെങ്കിലും നിസ്വാർത്ഥമായി പങ്കു വയ്ക്കേണ്ടതല്ലേ…? ❤️മരിച്ചവർക്കായ് പ്രാർത്ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.
പ്രിയ സഹോദരരേ… ❤️
എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ കൂട്ടുകാരെ സഹജീവികളെയാകയും അതിരില്ലാത്ത സ്നേഹം പകർന്നു നല്കി ചേർത്തു നിറുത്തുക അവസാനകാലത്ത് ഓർത്ത് കരയാനെങ്കിലും ചില കടപ്പാടുകള്‍ ബന്ധങ്ങള്‍ക്കിടയില്‍ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സർവ്വേശ്വരൻ ശക്തി നല്കട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു….
എങ്ങനെ പറഞ്ഞു കൊണ്ടാണ് നിയാസ് തന്റെ എഴുതി അവസാനിപ്പിച്ചത് ,,,,,ആരെയും കാണിക്കാനും കേൾപ്പിക്കാനും അല്ലാതെ സ്വന്തം വേദന പങ്കുവെച്ചോരു കുറിപ്പ് ….അവസാനം എഴുതിയിരിക്കുന്നത് അത്രയും സത്യം തന്നെയാണ് ….ജീവിച്ചിരിക്കുമ്പോൾ പ്രിയപെട്ടവരെ ചേർത്ത് പിടിക്കണം എല്ലാ നിബന്ധനകളും മാറ്റി വച്ച്…..