ആശ്വസിക്കാം മില്‍മ പാലിന് വില കൂടില്ല
പൊതു ജനങ്ങൾക്ക് ആശ്വാസം എന്നാൽ ക്ഷീര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി

മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാല് വിലവര്‍ധന നടപ്പാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്മാന് കെ എസ് മണി അറിയിച്ചു.
പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാല് വില കൂട്ടാത്തതിനെതിരെ ചില യൂണിയനുകള്‍ യോഗത്തില്‍ തന്നെ എതിര്‍പ്പറിയിച്ചു. വില കൂട്ടാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം മേഖലാ യൂണിയന് ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വര്‍ധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മില്‍മ.
പൊതു ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന കാര്യം ആണെങ്കിലും വില വര്ധനയിര് പ്രതീക്ഷവെച്ചിരുന്ന ക്ഷീര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന തീരുമാനം .
നേരത്തെ ലീറ്ററിന് അഞ്ച് രൂപ വരെ മില്‍മ പാലിന് വിലകൂട്ടാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്ന നിര്‍ദേശമായിരുന്നു തിരുവനന്തപുരം, എറണാകുളം മേഖല യൂണിയന് പ്രതിനിധികള്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍, കൊഴുപ്പ് കൂടിയ പാലിനും പാല് ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കിയ സാഹചര്യത്തില്‍ പാല്‍വില കൂട്ടരുതെന്നാണ് ചെയര്മാന് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വില വര്‍ധന സര്‍ക്കാരും അംഗീകരിച്ചില്ല
പുറംവിപണിയില്‍ പാല് വില 65 രൂപ വരെയായിരിക്കേയാണ് മില്‍മ കര്‍ഷകര്‍ക്ക് 50 രൂപ പോലും നല്‍കുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പാല് വില്‍പ്പന വില മാസങ്ങള്‍ക്കു മുമ്ബേ 60 രൂപയാക്കിയിരുന്നു. മില്‍മയുടെ നിയന്ത്രണത്തിലുള്ള ക്ഷീര സംഘങ്ങളില്‍ നിന്നു നേരിട്ടു പാല് വാങ്ങണമെങ്കിലും 60 രൂപ നല്‍കണം.
10 രൂപയുടെയെങ്കിലും വര്‍ധനയുണ്ടായാലേ പിടിച്ചു നില്ക്കാന് കഴിയൂവെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. നിലവില്‍ ഒരു ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു പരമാവധി 45 മുതല്‍ 49 രൂപ വരെയാണ്. ടോണ്‍ഡ് മില്‍ക്കിന്റെ വില ലിറ്ററിനു 52 രൂപയാണ്. വര്‍ധിച്ച ഉത്പാദന ചെലവിന് ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2022 ഡിസംബറിലാണ് ഇതിനു മുമ്ബ് മില്‍മ പാലിനു വില കൂട്ടിയത്. അന്നു ലിറ്ററിനു ആറു രൂപയാണ് വര്‍ധിപ്പിച്ചത്.
പശുക്കളുടെ വില, വളര്‍ത്തു ചെലവിലെ വര്‍ധന, കാലീത്തീറ്റയുടെയും മരുന്നിന്റെയും വലിയ വില, തുടങ്ങിയ കാരണങ്ങളാല്‍ ക്ഷീരമേഖലയില്‍ നിന്നു പിന്‍വാങ്ങുന്ന ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന യോഗത്തിലാണു കര്‍ഷകരുടെ പ്രതീക്ഷകള്‍ മുഴുവനും.
മുൻപ് ജൂലൈയില്‍ ചേര്‍ന്ന മില്‍മ യോഗത്തില്‍ വില വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. ഇപ്രാവശ്യം വില വർധനനവ് ഉണ്ടാകും എന്ന് തന്നെയായിരുന്നു കർഷകരുടെ വിശ്വാസം . വില 60 രൂപയാക്കണമെന്നു മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വില വര്‍ധന വേണ്ടെന്നു ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു