ഡ്യൂട്ടി ടൈം കഴിഞ്ഞു ,വേറെ വണ്ടി വിളിച്ച് പൊയ്ക്കോന്ന് ആംബുലൻസ് ഡ്രൈവർ

വരാൻ അല്പം വൈകിയാലും പോകാൻ ഒട്ടും വൈകില്ല ….അതിപ്പോ ആംബുലൻസ് ഡ്രൈവർ ആയാലും ഡ്യൂട്ടി ഈസ് ഡ്യൂട്ടി ,ഇനി ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്യൂട്ടി ടൈം കഴിഞ്ഞാലോ നടുറോഡിൽ രോഗിയെ ഇറക്കി വിട്ടിട്ടായാലും ‘പഞ്ച്വാലിറ്റി’ അത് നിർബന്ധാ…വൈകിയാൽ ‘വീട്ടിൽ വഴക്ക് പറയും അതാ ….പറഞ്ഞു വരുന്നത് ഡ്യൂട്ടി ടൈം കഴിഞ്ഞതോടെ പാമ്പു കടിയേറ്റ കുട്ടിയെ വേറെ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടോകാൻ പറഞ്ഞു ഒരു മിടുക്കൻ ഡ്രൈവർ പറഞ്ഞു എന്ന ആരോപണവുമായി ബൻദ്ധപ്പെട്ടാണ് .
സംഭവം ഇങ്ങനെയാണ്
പാമ്ബുകടിയേറ്റ് ഗുരുതരാവസ്ഥയിലായ എട്ടുവയസ്സുകാരനുമായിവന്ന ആംബുലൻസിന്റെ ഡ്രൈവർ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വാഹനം നടുറോഡില്‍ നിർത്തി ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം രാത്രി എട്ടിന് എം.സി റോഡില്‍ മോനിപ്പളളിയിലാണ് സംഭവം.
മുളക്കുളം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഭനവിനാണ് പാമ്ബുകടിയേറ്റത്. സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് വൈകിട്ട് അമ്മ വീടായ വെളളൂരിലെത്തി. ഇവിടെ വീട്ടുമുറ്റത്ത് കളിക്കവെ കാലില്‍ എന്തോ കടിച്ചതായി അമ്മയോട് പറഞ്ഞു. വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടർ കുത്തിവെപ്പിന് നിർദേശിച്ചു. പിന്നാലെ കുട്ടിക്ക് ബോധക്ഷയം ഉണ്ടായി.
ഉടൻ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഡോക്ടർതന്നെ അവിടെയുണ്ടായിരുന്ന ആംബുലൻസ് വിളിക്കുകയായിരുന്നു. കുട്ടിയോടൊപ്പം അമ്മ രമ്യയും അച്ഛൻ അജിയും ഉണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി പുറപ്പെട്ട് മോനിപ്പള്ളിയില്‍ എത്തിയപ്പോള്‍ ആംബുലൻ ഡ്രൈവർ വാഹനം നിർത്തി. ചോദിച്ചപ്പോള്‍, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലൻസില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവർ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഒടുവില്‍ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തിയാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. കുട്ടിയെ വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്കി. ഇന്നലെ രാവിലെ കുട്ടിയെ വെൻറിലേറ്ററില്‍നിന്നും മാറ്റിയിട്ടുണ്ട്. രോഗലക്ഷണങ്ങളില്‍ നിന്ന് മൂർഖൻ പാമ്ബാണ് കുട്ടിയെ കടിച്ചതെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു.
ഡ്രൈവറുടെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കണമെന്നാണ് ആവശ്യം.
അതേ സമയം, ഡോക്ടറുടെ അനുമതിയോടെ ആംബുലൻസ് മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് ആംബുലൻസുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. കൂത്താട്ടുകുളത്തു നിന്നുള്ള ആംബുലൻസിലാണ് കുട്ടിയെ എത്തിച്ചത്. മോനിപ്പള്ളിയിലെത്തിച്ചപ്പോള് മറ്റൊരു ആംബുലൻസ് എത്തിച്ച് കുട്ടിയെ അതിലേക്കു മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ ഇക്കാര്യം ബോധിപ്പിച്ചതായും അവരുെട സമ്മതത്തോടെയാണ് മാറ്റിയതെന്നുമാണ് വിശദീകരണം.