‘വാഷിംഗ് പൌഡർ നിർമ്മ , വാഷിംഗ് പൌഡർ നിർമ്മ’ ഇപ്പോൾ എവിടെയാണ്

ഗുജറാത്തുകാരനായ ഒരു ഇരുപത്തിനാലുകാരൻ തന്റെ സൈക്കിളില്‍ സ്വയം നിർമ്മിച്ചെടുത്ത അലക്കുപൊടി വില്പന ആരംഭിച്ചു.വീടുവീടാന്തരം കയറി ഇറങ്ങിയായിരുന്നു കച്ചവടം. ആ സോപ്പുപൊടി കച്ചവടം പിന്നീട് ഇന്ത്യൻ വിപണി കണ്ട വലിയൊരു ബ്രാൻഡായി വളർന്നു. ലാഭക്കൊടുമുടിയിലെത്തിയ ആ ബ്രാൻഡ് ഒരുനാള്‍ തകർന്നടിഞ്ഞു. പതിറ്റാണ്ടുകളോളം ഇന്ത്യയിലെ വീട്ടമ്മമാരുടെ പ്രിയ വാഷിംഗ് പൗഡർ ആയി തുടർന്ന ‘നിർമ’യുടെ കഥയാണ് ഈ പറഞ്ഞുവന്നത്.വാഷിംഗ് പൌഡർ നിർമ്മ വാഷിംഗ് പൌഡർ നിർമ്മ ഈ പരസ്യം കേൾക്കാത്ത ഒരു കുട്ടിക്കാലവും 80 ,90 കളിൽ ഉണ്ടാവില്ല … നിർമയ്ക്ക് എന്താണ് സംഭവിച്ചത്? ആരാണ് നിർമയെ തകർത്തത്?
1969 ആണ് കാലഘട്ടം, ഗുജറാത്തിലെ ഒരു സർക്കാർ സ്ഥാപനത്തില്‍ കെമിസ്റ്റായി ജോലി നോക്കുകയായിരുന്നു കർസൻ ഭായി പട്ടേല്‍ എന്ന യുവാവ്. അവിടെ നിന്നു കിട്ടിയിരുന്ന ശമ്ബളം കുടുംബം നോക്കാൻ മതിയാവില്ലെന്ന് മനസിലായതോടെ പട്ടേല്‍ പുതിയൊരു ബിസിനസ് ആശയത്തെ പറ്റി ചിന്തിച്ചു. രസതന്ത്രത്തില്‍ ബിരുദമുണ്ടായിരുന്ന പട്ടേലിന് അതുവഴി തന്നെ പോകുന്നതാണ് നല്ലതെന്ന് തോന്നി.
അങ്ങനെ വാഷിംഗ് സോഡയും മറ്റു ചില കെമിക്കലുകളും ചേർത്ത് അലക്കുപൊടി നിർമ്മിച്ചു. പലതവണ പരാജയപ്പെട്ടതിന് ശേഷം ഫലപ്രദമായ ഒരു ഉത്പന്നം അയാള്‍ നിർമ്മിച്ചെടുത്തു. ചെലവ് കുറഞ്ഞതും എന്നാല്‍ ഗംഭീര റിസല്‍ട്ട് തരുന്നതുമായ ആ അലക്കുപൊടിക്ക് നിർമ എന്ന പേരും നല്കി.
അക്കാലത്ത് സാധാരണക്കാർ അലക്കാനായി ഉപയോഗിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള സോപ്പു കട്ടകളായിരുന്നു. എന്നാല്‍ കടുത്ത കറകള്‍ ഇളക്കാൻ ഇത് അനുയോജ്യമായിരുന്നില്ല. അവരിലേക്ക് കടന്നുവന്ന നിർമ വളരെ പെട്ടെന്ന് ക്ളിക്കായി.
അന്ന് ഡിറ്റർജന്റ് മാർക്കറ്റ് അടക്കിവാണിരുന്ന സർഫ് നിർമയുടെ വരവില്‍ ആടിയുലഞ്ഞു. കിലോയ്ക്ക് 15 രൂപയ്ക്കായിരുന്നു സർഫ് വിറ്റിരുന്നത്. ആ സ്ഥാനത്ത് വെറും 3.50 രൂപയ്ക്ക് നിർമ ഉപഭോക്താക്കളിലെത്തി. ഡിമാന്റ് നാള്ക്കുനാള്ക്കു വർദ്ധിച്ചതോടെ അഹ്മദാബാദില്‍ ചെറിയൊരു നിർമ്മാണ യൂണിറ്റ് പട്ടേൽ ആരംഭിച്ചു.
കമ്ബനി വളർന്നു. ഇന്ത്യൻ പരസ്യരംഗത്തെ ജിംഗിളുകളില്‍ സൂപ്പർ ഹിറ്റായി മാറിയ ‘വാഷിംഗ് പൗഡർ നിർമ’ എന്ന ഗാനം ഉദയം ചെയ്തു. ഗുജറാത്തില്‍ നിന്ന് ഇന്ത്യയിലുടനീളമുള്ള പലചരക്ക് കടകളില്‍ നിർമ പൗഡർ ഇടംപിടിച്ചു. കച്ചവടവും ഗംഭീരമായി നടന്നു. വാഷിംഗ് പൗഡർ മാർക്കറ്റിന്റെ 60 ശതമാനവും നിർമ കൈയടക്കി.
നിർമയില്‍ 65 ശതമാനവും വാഷിംഗ് സോഡയായിരുന്നു. ഇത് ഗുജറാത്തിലെ ലോക്കല്‍ മാർക്കറ്റുകളില്‍ യഥേഷ്ടം ലഭ്യവുമായിരുന്നു. എന്നാല്‍ പൗഡറിന് കൂടുതല്‍ വെണ്മ കിട്ടുന്നതിന് വൈറ്റ്നിംഗ് ഏജന്റോ, സുഗന്ധത്തിന് മറ്റു ദ്രവ്യങ്ങളോ ചേർത്തിരുന്നുമില്ല. ഇതാണ് ശരിക്കും എതിരാളികള്‍ക്ക് തുറുപ്പ് ചീട്ടായത്. നിർമയുടെ ദൗർബല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാൻ മുഖ്യ എതിരാളിയായ സർഫിന്റെ മാതൃകമ്ബനി എച്ച്.എല്‍.എല്‍ വലിയൊരു റിസർച്ച് തന്നെ നടത്തി.
‘സ്റ്റിംഗ്’ എന്ന പേരില്‍ അവർ നടത്തിയ ആ സീക്രട്ട് ഓപ്പറേഷൻ നിർമയെ തളർത്താനുള്ള പദ്ധതികള്‍ രൂപീകരിച്ചു. നിർമ ഉപയോഗിക്കുന്നവർ ചില അതൃപ്തികളിലൂടെ കടന്നുപോകുന്നുണ്ടെന്ന് അവർ കണ്ടെത്തി, തുണികള്‍ക്ക് മണമില്ലായ്മ, കൈകളില്‍ അലർജി എന്നിവയായിരുന്നു അത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എച്ച്.എല്‍.എല്‍ പരസ്യപ്രചരണം നടത്തി. കൂടാതെ തങ്ങളുടെ പുതിയ ഡിറ്റർജെന്റുകളില് മണവും വിലക്കുറവും ഏർപ്പെടുത്തി.
വീല്‍, ഘടി, ഏരിയല്‍ എന്നിവ അത്തരത്തില്‍ രൂപപ്പെട്ടുവന്ന ബ്രാൻഡുകളായിരുന്നു. സാവധാനം നിർമയുടെ മാർക്കറ്റ് ഇടിഞ്ഞു. പലഘട്ടങ്ങളിലായി തിരിച്ചുവരവിന് കമ്ബനി ശ്രമിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ സോപ്പുപൊടി നിർമ്മാണത്തില്‍ നിന്ന് നിർമ പിന്തിരിഞ്ഞു. എങ്കിലും സോഡ ആഷ്, സിമന്റ് എന്നിവയുടെ നിർമ്മാണത്തിലേക്കും, വിദ്യാഭ്യാസമേഖലയിലേക്കും തിരിഞ്ഞു. ഈ മേഖലകളില്‍ വിജയം കൈവരിക്കുകയും ചെയ്തു.
ബിസിനസ്സിൽ കണ്ണിനെയും ചെവിയേയും നാലാക്കി വെയ്ക്കണം .ശത്രുവിന്റെ നീക്കത്തിൽ കാക ദൃഷ്ടി വേണം ,എപ്പോൾ എവിടെ നിന്ന് ആര് എന്ന കരുതിയിരിക്കണം …ചെറിയൊരു പാളിച്ച മതി പടുത്തുയർത്തിയത് അത്രയും ഇല്ലാതാവാൻ…