ഷൈനിയുടെയും മക്കളുടെയും മരണത്തിൽ പ്രതിഷേധം; നോബിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാർ

കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന് രംഗത്ത് എത്തി. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന്‍ മുന്നിലേക്ക് മൂന്ന് പേര് ഒരുമിച്ച് ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്.
മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഇപ്പോളും വ്യക്തത കൈവന്നിട്ടില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൈനിയും ഭര്‍ത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മില്‍ പിരിഞ്ഞു കഴിയുകയാണ്. കോടതിയില്‍ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്.
കഴിഞ്ഞ 9 മാസമായി ഷൈനി പാറോലിക്കലിലെ വീട്ടില്‍ ആണ് കഴിയുന്നത്. രാവിലെ പള്ളിയില്‍ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും വീട്ടുകാര്‍ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു. ബിഎസ് സി നഴ്സായിരുന്ന ഷൈനി കുറെ നാളായി ജോലി ചെയ്തിരുന്നില്ല. ഈ അടുത്തിടെ വീണ്ടും ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടാതെ വന്നതിലുള്ള വിഷമം ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാൽ ജോലിക്ക് പോകാന്‍ ഷൈനിക്ക് തടസ്സമായി നിന്നത് ഭര്തതാവിന്റെ വീട്ടുകാർ ആണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
ഇന്നലെയാണ് മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍, ചുങ്കം സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലായിരുന്നു സംസ്കാരം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് മുന്നൂമണിയോടെയാണ് ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ വീട്ടില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. നോബി അത്രമേല്‍ ഷൈനിയെ ദ്രോഹിച്ചത് അറിയാവുന്ന നാട്ടുകാര്‍ ആരും നോബിയുടെ വീട്ടിലേക്ക് എത്തിയില്ല. നോബിയുടെ വീട്ടില്‍, ബന്ധുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ നാട്ടുകാര്‍ എല്ലാവരും പളളിയിലെ പൊതുദര്‍ശനത്തിന് എത്തുകയും ചെയ്തു. 3 മാണി കഴിഞ്ഞാണ് വിലാപയാത്ര പളളിയില്‍ എത്തിയത്. പള്ളിയില്‍ വന്‍ജനാവലി തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം ഭയന്ന് ഷൈനിയുടെ ഭര്‍ത്താവ് നോബിയോ വീട്ടുകാരോ പള്ളിയിലേക്ക് എത്തിയില്ല. ഒടുവില്‍ ശുശ്രൂഷകള്‍ക്ക് ശേഷം അമ്മ ഷൈനിയെ ഒരു കല്ലറയിലും, മക്കള്‍ അലീനയെയും ഇവാനയെയും ഒരുമിച്ച് ഒരു കല്ലറയിലുമാണ് അടക്കിയത്.
ഒരിക്കലും തിരികെ പോകരുതെന്ന് ഷൈനി ആഗ്രഹിച്ച സ്ഥലത്ത് തന്നെയാണ് അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നായിരുന്നു ഷൈനി വീട് വിട്ടിറങ്ങിയത്. എന്നാല്‍, സ്വന്തം വീട്ടിലെ ഇടവകയില്‍ അടക്കാതെ ഷൈനിയെയും മക്കളെയും ഭര്‍ത്താവിന്റെ ഇടവകയായ തൊടുപുഴയിലെ ചുങ്കം പള്ളി ഇടവകയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്.
ഷൈനിയുടെ ഇവകകയായ കാരിത്താസ് പള്ളി സെമിത്തേരിയില്‍ അടക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍, മകനെ കൊണ്ട് പോലീസില്‍ പരാതി കൊടുത്തതോടെ ഷൈനിയുടെയും മക്കളുടെയും സംസ്ക്കാരം ഭര്‍തൃവീട്ടുകാരുടെ ഇടവകയായ ചുങ്കം പള്ളിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മകളും കൊച്ചു മക്കളും നഷ്ടമായ വേദനയില്‍ ഇരിക്കുന്ന ഷൈനിയുടെ വീട്ടുകാരും ഇക്കാര്യത്തില്‍ എതിർപ്പൊന്നും പറഞ്ഞതുമില്ല. ചുങ്കം പള്ളി സെമിത്തേരിയിലാണ് ഇപ്പോൾ ഷൈനിയും മക്കളും അവസാന നിദ്ര കൊള്ളുന്നത്. അതേസമയം ഈ സംഭവം അറിഞ്ഞ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്. മകനെ അമ്മയില്‍ നിന്നും അകറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നതായും ആരോപണം ഉയർന്നിരുന്നു.
ഒറ്റക്ക് രണ്ട പെണ്മക്കളെ വളർത്തുന്ന ആധി കൊണ്ടാണ് ഷൈനി മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. മികച്ചൊരു ജോലിക്കായി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പാഴായിപ്പോയി. ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നതോടെ കരിയറിന് ഗ്യാപ്പ് വന്നു. പിന്നീട് ആവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്നത് കൊണ്ട് മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചവള്‍ ആയിട്ടും ഷൈനി കുടുംബ വഴക്കിന്റെ പേരില്‍ ആ വീട്ടില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു.
ബി എസ്സി നഴ്സിംഗ് ബിരുദം ഉണ്ടായിട്ടും 12 വര്‍ഷത്തെ കരിയര്‍ ബ്രേക്കിന്റെ പേരില്‍ അവര്‍ക്ക് പല ആശുപത്രികളും ജോലി നിഷേധിച്ചു. ഇതോടെയാണ് അവസാനത്തെ തീരുമാനം എന്ന നിലക്ക്, ആത്മഹത്യായിലേക്ക് ആ കുടുംബം എത്തിയത്.