ബിയർ വേസ്റ്റ് വെറും വേസ്റ്റല്ല, ഒന്നാന്തരം പ്രോട്ടീൻ
ബിയർ വേസ്റ്റിൽ നിന്നും പാലുല്‍പ്പന്നങ്ങളും, ഭക്ഷ്യ എണ്ണയും ലെതറും

മദ്യം കഴിക്കാത്തവരും ഒരു ഗെറ്റുഗതറിൽ ഒരു ബിയറൊക്കെ കഴിക്കാറുണ്ട് . ആഗോളതലത്തില്‍ ബിയർ പ്രേമികളുടെ എണ്ണം വർധിച്ചു വരികയാണ്. ബിയർ നിർമാണത്തിനായി കമ്ബനികള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ധാന്യങ്ങളാണ്.
നിലവില്‍ ബിയർ നിർമാണത്തിന് ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്ബനികള്‍ പുറന്തള്ളുകയാണ്. ഈ അവശിഷ്ടങ്ങള്‍ വെറും കാലിത്തീറ്റയായാണ് ആഗോളതലത്തില്‍ ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍, ബിയർ വേസ്റ്റ് വെറും വേസ്റ്റല്ല, ഒന്നാന്തരം പ്രോട്ടീനാണ്. വളരെ പോഷകസമ്ബുഷ്ടവും. ഒരു ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുമ്ബോള്‍ 200 ഗ്രാം അവശിഷ്ടങ്ങളാണ് ബാക്കിവരുന്നത്.
ധാരാളം പോഷക ഗുണമുള്ള ഈ അവശിഷ്ടങ്ങള്‍ വെറും കാലിത്തീറ്റയാക്കി മാറ്റേണ്ടി വരുന്നതിനെക്കുറിച്ച് തന്നെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ആഗോളതലത്തില്‍ 37 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങളാണ് ഓരോ വര്‍ഷവും ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്നത്.
അടുത്ത ഏഴുവര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ബിയര്‍ വില്‍പ്പന ഏഴില്‍ ഒന്ന് എന്ന നിലയില്‍ വർധിക്കുമെന്നാണ് കണക്കുകള്‍. അങ്ങനെയെങ്കില്‍ ഈ അവശിഷ്ടങ്ങളുടെ അളവ് ഇനിയും കൂടും. മനുഷ്യ ശരീരത്തിനു ആവശ്യമായ ധാരാളം പോഷക ഗുണങ്ങളാണ് ബിയർ വേസ്റ്റിലുള്ളത്.
അതുകൊണ്ടുതന്നെ കാലിത്തീറ്റ എന്നതിലുപരി മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഭക്ഷ്യോത്പന്നങ്ങള്‍ ബിയര്‍ അവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിക്കാനുള്ള ശ്രമം കുറെ കാലമായി നടന്നു വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ശുഭകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.പാലുല്‍പ്പന്നങ്ങളും, ഭക്ഷ്യ എണ്ണയും എന്തിന് ലെതര്‍ വരെ നിര്‍മിക്കുകയാണ് ബിയര്‍ അവശിഷ്ടങ്ങളില്‍ നിന്ന്.
വടക്ക് കിഴക്കൻ യൂറോപ്പിലെ എസ്തോണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനി ബിയര്‍ നിര്‍മാണത്തിന് ഉപയോഗിച്ച ധാന്യങ്ങളില്‍ നിന്ന് പാമോയിലിന് പകരമായി എണ്ണ വികസിപ്പിച്ചു. പാമോയില്‍ ഉല്പാദിപ്പിക്കാന് എണ്ണപ്പന കൃഷി ചെയ്യുന്നതിനായി ആഗോളതലത്തില്‍ വനനശീകരണം വ്യാപകമാണ്. പാമോയിലിന് പകരമായി ഒരു ഉല്‍പ്പന്നം വികസിപ്പിക്കുന്നതോടെ ഈ വനനശീകരണം ഇല്ലാതാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിനു പുറമെ ബെല്‍ജിയം ആസ്ഥാനമായ ഒരു കമ്ബനി ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോള്‍സണ്‍ കൂര്‍സിന്റെ സഹായത്തോടെ ബിയറിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ബാര്‍ലി മില്‍ക്ക് വേര്‍തിരിച്ചെടുത്തിരിക്കുകയാണ്. വളരെ കട്ടിയുള്ള ഈ പാലില്‍ ഓട്സ് മില്‍ക്കിനെ അപേക്ഷിച്ച് നോക്കുമ്ബോള്‍ പഞ്ചസാരയുടെ അളവ് 25% കുറവാണ്. വിപണയില്‍ ഇതിനു വൻ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്ബനികള്‍ പ്രതീക്ഷിക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായ ന്യൂജെന്‍ കമ്ബനിയായ ആര്ഡോ ബയോമെറ്റീരിയല്‍സ് ബിയര്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച ധാന്യത്തില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കുന്നത് സജീവമാക്കുകയാണ്. കമ്ബനിയിലെയും ഒരു പ്രാദേശിക ബിയര്‍ നിര്‍മാണ കമ്ബനിയിലെയും ജീവനക്കാര്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ ഈ ലെതര്‍ ഉപയോഗിച്ച് നിര്‍മിച്ച ബാഗുകള്‍ കൈമാറിയിട്ടുണ്ട്. മുൻപ് കാലിത്തീറ്റയായി മാത്രം മാറിയിരുന്ന ബിയർ വേസ്റ്റുകള്‍ ഇപ്പോള്‍ മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് മാറുന്നത് വിപണിയില്‍ വൻ ചലനം സൃഷ്ടിക്കുമെന്നാണ് കമ്ബനികള്‍ പ്രതീക്ഷിക്കുന്നത്.