സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് , പണിവരുന്നുണ്ടെ!!
ഗുരുതരമായ അച്ചടക്കലംഘനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്വകാര്യ ട്യൂഷന് എടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ എ ഇ ഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ ട്യൂഷന് സെന്ററുകളില്‍ ക്ലാസുകള്‍ എടുക്കരുതെന്ന് നേരത്തെയും നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് നിരവധി പേര് ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി കടുപ്പിക്കുന്നത്. സർക്കാർ, എയ്ഡഡ് അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതായി സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി പരാതികള്‍ ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ.
പി എസ് സി പരിശീലനകേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂഷന് സെന്ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എ ഇ ഒമാര്‍ക്ക് നല്കിയ ഉത്തരവില്‍ പറയുന്നത്.
വിഷയം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പുറപ്പെടുവിച്ച സർക്കുലർ ഓർമ്മിപ്പിച്ചു. പിഎസ്സി പരിശീലനകേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂട്ടോറിയല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവ നടത്തുന്നതും അവിടങ്ങളില്‍ പഠിപ്പിക്കുന്നതും ഈ സ്ഥാപനങ്ങള്‍ക്കായി പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതുമൊക്കെ അച്ചടക്കലംഘനമാണ്.
ഇത്തരം പ്രവർത്തനങ്ങള്‍ക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി അധ്യാപകർ കൂട്ടുനില്ക്കാൻ പാടില്ല. അധ്യാപകർ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉചിതമായ അച്ചടക്ക നടപടിയെടുക്കണം. ഇല്ലെങ്കില്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും ഡയറക്ടർ വ്യക്തമാക്കി.
ഇത്തരത്തിൽ ക്ലാസ് എടുക്കുന്ന അധ്യാപകരെ കണ്ടെത്തി കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നിർദ്ദേശം നൽകി. ഇത്തരം അധ്യാപകർക്കെതിരെ നടപടി എടുത്തല്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നേരത്തെ നിരോധിച്ചിട്ടുണ്ട്.