അലാസ്കയുടെ വ്യോമാതിർത്തിയിൽ റഷ്യൻ വിമാനങ്ങൾ എത്തുന്നു; തടയാൻ അമേരിക്കൻ ബോംബറുകളും, യുക്രൈൻ യുദ്ധം വഴി മാറുന്നു???

യുക്രൈന് യുദ്ധത്തിന്റെ പേരിലാണ് അമേരിക്ക പല രാജ്യങ്ങൾക്ക് എതിരെയും ഇപ്പോൾ നിലപാട് എടുക്കുന്നത്. ഇന്ത്യക്കുള്ള അന്യായമായതാരിഫ് വര്‍ധനക്കും കാരണമായി ട്രംപ് പറയുന്നത് ഉക്രൈൻ റഷ്യ യുദ്ധം തന്നെയാണ്.
റഷ്യ- അമേരിക്കൻ ബന്ധവും ഇപ്പോൾ ഏറെ വഷളായ അവസ്ഥയിലാണ്. എന്നാൽ അമേരിക്കയുടെ ഭാഗമായ അലാസ്കയ്ക്ക് സമീപം റഷ്യയുടെ യുദ്ധവിമാനങ്ങളെത്തിയത് ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. റഷ്യയുടെ തന്ത്രപ്രധാനമായ ബോംബര്‍ വിമാനമായ ടിയു-95, രണ്ട് എസ്യു-35 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് അലാസ്കയ്ക്ക് സമീപമെത്തിയത്. റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ യുദ്ധവിമാനങ്ങളെ അയച്ച് അമേരിക്ക പ്രതിരോധം തീര്‍ക്കുകയും ചെയ്തു.
അലാസ്കയുടെ വ്യോമാതിര്‍ത്തിയോട് ചേര്‍ന്നുള്ള അലാസ്കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലാണ് ഈ റഷ്യന്‍ വിമാനങ്ങളെത്തിയതെന്ന് നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് റഷ്യന്‍ സൈനിക വിമാനങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ടാകുന്നത്.
റഷ്യന്‍ വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അതിനെ തിരിച്ചറിയാന്‍ ഒരു ഇ-3 സെന്‍ട്രി കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് വിമാനവും, രണ്ട് എഫ്-16 യുദ്ധവിമാനങ്ങളും, രണ്ട് കെസി-135 സ്ട്രാറ്റോ ടാങ്കറുകളും നിയോഗിച്ചതായി നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് അറിയിച്ചു. റഷ്യന്‍ വിമാനം അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ തന്നെ തുടര്‍ന്നുവെന്നും യു.എസ്സിന്റെയോ കനേഡിയയുടേയോ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അലാസ്കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിനോട് ചേര്‍ന്ന് റഷ്യന്‍ വിമാനങ്ങള്‍ എത്തുന്നത് പതിവാണെന്നും ഇതൊരു ഭീഷണിയായി തങ്ങൾ കാണുന്നില്ലെന്നുമാണ് നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് പറയുന്നത്.
അലാസ്കയോടു ചേര്‍ന്നുള്ള അമേരിക്കയുടെ അന്താരാഷ്ട്ര വ്യോമാര്‍ത്തി അവസാനിക്കുന്നിടത്താണ് അലാസ്കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണ്‍ ആരംഭിക്കുന്നത്. ഈ പ്രദേശത്ത് എത്തുന്ന വിമാനങ്ങള്‍ സ്വയം തിരിച്ചറിയല്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ റഷ്യന്‍ വിമാനം ഈ നടപടിക്രമം പാലിക്കാത്തതിനെ തുടര്‍ന്നാണ് യുദ്ധവിമാനങ്ങളെ വിന്യസിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 26-ന് റഷ്യയുടെ ചാരവിമാനമായ ഐഎല്‍ -20 അലാസ്കയ്ക്ക് സമീപം ദീര്‍ഘനേരം പറന്നിരുന്നു. ഏതാണ്ട് രണ്ടര മണിക്കൂറോളം ഇത് തുടര്‍ച്ചയായി പറന്നു. ഓഗസ്റ്റില്‍ തന്നെ ഒരാഴ്ചയ്ക്കിടെ നാല് പ്രവശ്യം ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചു. അതിന് മുമ്പ് ജൂലൈ, ഏപ്രില്‍, ഫെബ്രുവരി തുടങ്ങിയ മാസങ്ങളിലും റഷ്യന്‍ ചാരവിമാനം അലാസ്കയില്‍ നിരീക്ഷണത്തിനെത്തിയിരുന്നു.
യുദ്ധത്തില്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ യുക്രൈന് തിരികെ പിടിക്കാന്‍ സാധിക്കുമെന്ന് ട്രംപ് കഴിഞ്ഞതിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അലാസ്കയിലേക്ക് റഷ്യയുടെ യുദ്ധവിമാനങ്ങളെത്തിയത്.
റഷ്യക്കെതിരായ നീക്കത്തിൽ വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉക്രനും യൂറോപ്യൻ രാജ്യങ്ങൾക്കും കിട്ടിയിരിക്കുന്നതും. യു എൻ പൊതുസഭയിൽ റഷ്യക്കെതിരായി യുക്രെയ്നും യൂറോപ്യൻ യൂണിയനും അവതരിപ്പിച്ച പ്രസ്താവനയ്ക്ക് ലഭിച്ച വലിയ തിരിച്ചടി കിട്ടിയത് ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
യുക്രെയ്നും യൂറോപ്യൻ യൂണിയനും സംയുക്തമായി അവതരിപ്പിച്ച റഷ്യൻ വിരുദ്ധ പ്രസ്താവനയ്ക്ക് 193 അംഗരാജ്യങ്ങളിൽ 36 രാജ്യങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഗയും ചേർന്നാണ് ഈ രേഖ അവതരിപ്പിച്ചത്. റഷ്യയുടെ മേൽ “പരമാവധി സമ്മർദ്ദം ചെലുത്താൻ” ആഗോള സമൂഹത്തോട് ആവശ്യപ്പെടുകയും, യുക്രെനെ പിന്തുണയ്ക്കണമെന്ന് ആഹ്വാനം ചെയ്യുന്നതുമാണ് ഈ രേഖ.
പക്ഷെ, ഈ സംയുക്ത പ്രസ്താവനയെ ഹംഗറി ഒഴികെയുള്ള 26 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അൽബേനിയ, അൻഡോറ, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, മൊണാക്കോ, ന്യൂസിലാൻഡ്, നോർവേ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും മാത്രമാണ് അംഗീകരിച്ചത്. ബാക്കിയുള്ള രാജ്യങ്ങൾ പ്രസ്താവനയെ അംഗീകരിക്കാൻ തയ്യാറാവാതെ ഇരിക്കുകയും, മനഃപൂർവം വിട്ടുനിൽക്കുയും ചെയ്തിരുന്നു.
അമേരിക്കയുടെ കാൽക്കീഴിൽ നിന്നും ലോകം തെന്നി മാറാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനകൾ കൂടിയാണ് റഷ്യയോട് മറ്റുള്ള രാജ്യങ്ങൾ കാണിക്കുന്ന അനുകൂല മനോഭാവം.