ഇറാനില്‍ യുഎസ്- ഇസ്രയേല്‍ ആക്രമണം; തിരിച്ചടിച്ച് ഇറാന്
ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും മിസൈല്‍ ആക്രണം നടന്നു. ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന് തിരിച്ചടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഒരു സ്ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. ഇസ്റാഈലിൽ ഇറാൻ ആക്രമണം നടന്നതായി ഇസ്റാഈൽ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ ഇസ്റാഈലിന്റെ വിവിധ ഭാഗങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും അപായ സൈറണുകൾ മുഴങ്ങുകയും ചെയ്തു. ആളപായത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.








