ഏഷ്യയില്‍ കറൻസി നോട്ടുകള്‍ അച്ചടിക്കുന്നതിന്റെ ഹബ്ബായി ചൈന മാറിയത് എങ്ങിനെ?
ബാങ്ക് നോട്ടുകള്‍ അച്ചടിക്കാൻ പണ്ടുകാലം മുതല്‍ ഇന്ത്യയെ ആശ്രയിച്ചിരുന്ന രാജ്യമാണ് നേപ്പാള്‍. എന്നാല്‍ 2015നുശേഷം ഇതിനായി നേപ്പാള്‍ ചൈനയെ സമീപിക്കാൻ തുടങ്ങി…നേപ്പാളിനുപുറമെ ഇന്ത്യയുടെ പല അയല്‍രാജ്യങ്ങളും കറൻസി നോട്ടുകള്‍ അച്ചടിക്കാൻ ചൈനയുടെ അടുത്തെത്തി. ഇതിന് പിന്നിലെ കാരണമെന്തായിരിക്കും?
സാമ്ബത്തിക, രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാലാണ് നേപ്പാള്‍ ഇന്ത്യയെവിട്ട് ചൈനയെ ആശ്രയിക്കാൻ തുടങ്ങിയത്. ആഗോള ടെൻഡറില്‍ ഏറ്റവും കുറവ് ലേലത്തുക ചൈനയുടേതാണ് എന്നതും നേപ്പാളിനെ ആകർഷിച്ചു. മാത്രമല്ല, നൂതനമായ സാങ്കേതിക വിദ്യയും ചൈനയുടെ പക്കലുണ്ടായിരുന്നു. നേപ്പാളിന്റെ പുതിയ കറൻസി നോട്ടില്‍ ഇന്ത്യയുമായുള്ള തർക്ക പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്കരിച്ച ഭൂപടവും ഉള്‍പ്പെടുന്നു എന്നതായിരുന്നു മറ്റൊരു കാരണം.
ലിപുലേഖ്, ലിംപിയാദുര, കാലാപാനി തുടങ്ങിയ തർക്കപ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായാണ് പുതിയ കറൻസി നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ നോട്ടുകള്‍ അച്ചടിക്കുന്നതില്‍ ഇന്ത്യ വിമുഖത കാട്ടിയതോടെയാണ് നേപ്പാളിന് മറ്റ് രാജ്യങ്ങളുടെ സഹായം തേടേണ്ടി വന്നത്. ഈ സമയത്താണ് കുറവ് അച്ചടി ചെലവും നൂതന സാങ്കേതിക വിദ്യയുമായി ചൈന പ്രത്യക്ഷപ്പെട്ടത്.
1945 മുതല്‍ 1955വരെ ഇന്ത്യയിലെ നാസിക്കിലെ പ്രസിലാണ് നേപ്പാളിന്റെ കറൻസി നോട്ടുകള്‍ അച്ചടിച്ചിരുന്നത്. പിന്നീട് നേപ്പാള്‍ മറ്റ് രാജ്യങ്ങളെയും ആശ്രയിച്ച് തുടങ്ങി. എന്നിരുന്നാലും 2015വരെയും ഇന്ത്യയില്‍ അച്ചടിക്കുന്നത് തുടർന്നിരുന്നു. എന്നാലിപ്പോള്‍ നേപ്പാളിന്റെ നോട്ടുകള്‍ പൂർണമായും അച്ചടിക്കുന്നത് ചൈനയില്‍ തന്നെയാണ്.
ചൈനീസ് സർക്കാർ കമ്ബനിയായ ചൈന ബാങ്ക്നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ (സിബിപിഎംസി) ആണ് നിലവില്‍ നേപ്പാളിന്റെ കറൻസി അച്ചടിക്കുന്നത്. അടുത്തിടെ, നേപ്പാള്‍ രാഷ്ട്ര ബാങ്ക് സിബിപിഎംസിക്ക് 1000 രൂപയുടെ 430 ദശലക്ഷം നോട്ടുകള്‍ രൂപകല്‍പ്പന ചെയ്ത് അച്ചടിക്കാനുള്ള കരാർ നല്‍കിയിരുന്നു. ഏകദേശം 16.985 ദശലക്ഷം ഡോളർ വിലമതിക്കുന്ന പദ്ധതിയാണിത്.
മികച്ച സുരക്ഷാ സവിശേഷതകളും അച്ചടി ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യയാണ് ചൈനയെ ഈ മേഖലയില്‍ മുൻപന്തിയില്‍ എത്തിച്ചത്. വാട്ടർമാർക്കുകള്‍, ഹോളോഗ്രാഫിക് സവിശേഷതകള്‍, സുരക്ഷാ ത്രെഡുകള്‍, കളർ-ഷിഫ്റ്റിംഗ് ഇങ്ക് തുടങ്ങിയ ആധുനിക സുരക്ഷാ സാങ്കേതികവിദ്യകള്‍ സിബിപിഎംസി ഉപയോഗിക്കുന്നു. വ്യാജ നോട്ടുകള്‍ തടയുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി കമ്ബനി ‘കളർഡാൻസ്’ എന്ന പുതിയ ഹോളോഗ്രാഫിക് സവിശേഷതയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
‘ചൈനയുടെ മിന്റ്’ എന്നറിയപ്പെടുന്ന ചൈന ബാങ്ക്നോട്ട് പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ 1948ലാണ് സ്ഥാപിതമായത്. CBPMCയുടെ ആയിരക്കണക്കിന് പ്രിന്റിംഗ് പ്രസുകളാണ് രാജ്യത്തുടനീളം പ്രവർത്തിപ്പിക്കുന്നത്. ഡിസൈനർമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ഗുണനിലവാര നിയന്ത്രണ വിദഗ്ദ്ധർ, സുരക്ഷാ ജീവനക്കാർ എന്നിവരുള്‍പ്പെടെ ഏകദേശം 40,000 വരെ തൊഴിലാളികളാണ് ഇവിടെയുള്ളത്.
ബ്രിട്ടീഷ് കമ്ബനിയായ ഡി ലാ റൂവിന്റെ ബാങ്ക് നോട്ട് പ്രിന്റിംഗ് ബിസിനസ് സ്വന്തമാക്കിയതോടെയാണ് CBPMC ലോകത്തിലെ മുൻനിര കറൻസി അച്ചടി കേന്ദ്രമായി മാറിയത്. ഡി ലാ റൂ ഒരുകാലത്ത് ഏറ്റവും വലിയ വാണിജ്യ ബാങ്ക് നോട്ട് അച്ചടി കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് പൗണ്ട് ഉള്‍പ്പെടെ ഏകദേശം 140 രാജ്യങ്ങള്‍ക്കാണ് കറൻസി നോട്ടുകള്‍ നിർമിച്ചിരുന്നത്.
CBPMC ഡി ലാ റ്യൂവിനെ പൂർണമായും സ്വന്തമാക്കിയിരുന്നില്ല. എന്നിരുന്നാലും അനുബന്ധ സ്ഥാപനമായ പ്രിന്റിംഗ് കമ്ബനിയെ ഏകദേശം 20 മില്യണ്‍ പൗണ്ടിന് ചൈന സ്വന്തമാക്കി. ഡി ലാ റ്യൂവിന്റെ യുകെ ആസ്ഥാനമായുള്ള സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ഡിസൈനുകള്‍, ക്ലയിന്റുകള്‍ എന്നിവ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു.
ഈ കറാറിലൂടെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വികസിത, വികസ്വര രാജ്യങ്ങളിലേക്ക് CBPMC തങ്ങളുടെ വ്യാപ്തി വികസിപ്പിച്ചു. ഇത് കമ്ബനിയുടെ ആഗോള വിപണി വിഹിതം ഇരട്ടിയാക്കി. ലോകമെമ്ബാടുമുള്ള കേന്ദ്ര ബാങ്കുകള്‍ വളരെക്കാലമായി വിശ്വസിച്ചിരുന്ന ഒരു ബ്രാൻഡിന്റെ നിയന്ത്രണം അതോടെ ചൈനയുടെ കൈകളിലെത്തുകയായിരുന്നു…ഏഷ്യയില്‍ കറൻസി നോട്ടുകള്‍ അച്ചടിക്കുന്നതിന്റെ പ്രധാന ഹബ്ബായി മാറിയിരിക്കുകയാണ് ചൈന. ബംഗ്ളാദേശ്, ശ്രീലങ്ക, മലേഷ്യ, തായ്ലൻഡ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ചൈനയിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്.












