രാമർപിള്ളയുടെ പച്ചില പെട്രോൾ സത്യമോ തട്ടിപ്പോ ?
1990-കളുടെ മധ്യത്തിൽ പച്ചിലയിൽ നിന്ന് പെട്രോൾ! വെറും 2 രൂപയ്ക്ക്
പച്ചിലയിൽ നിന്ന് പെട്രോൾ! വെറും 2 രൂപയ്ക്ക് വിൽക്കാമെന്ന് വാഗ്ദാനം. തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നിൽ പോലും പരീക്ഷണം വിജയം. ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ പിന്നീട് അയാൾക്ക് എന്ത് സംഭവിച്ചു? ഇതൊരു തട്ടിപ്പ് കഥയയാണോ അതോ , ആരൊക്കെയോ ചേർന്ന് ഒരു മനുഷ്യനെ ഒതുക്കിയ കഥയോ
1990-കളുടെ മധ്യത്തിൽ ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു തമിഴ്നാട്ടിലെ രാമർ പിള്ളയുടെ ‘പച്ചിലയിൽ നിന്നുള്ള പെട്രോൾ’ എന്ന അവകാശവാദം. പെട്രോളിന് വില കുതിച്ചുയരുന്ന കാലത്ത്, സാധാരണക്കാർക്ക് വലിയ പ്രതീക്ഷ നൽകിയ ഈ കണ്ടുപിടിത്തം,
1996-ൽ, വിരുദുനഗർ രാജപാളയം സ്വദേശിയായ എസ്. രാമർ പിള്ള ഒരു അത്ഭുത കണ്ടുപിടിത്തവുമായി രംഗത്തെത്തി. ചില രഹസ്യ ഔഷധ സസ്യങ്ങൾ വെള്ളത്തിലിട്ട് തിളപ്പിച്ചാൽ, അതിൽ നിന്ന് പെട്രോളിന് സമാനമായ ഇന്ധനം വേർതിരിച്ചെടുക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ‘തമിഴ് ദേവി മൂളിഗൈ എരിപൊരുൾ’ എന്ന പേരിലാണ് ഈ ഇന്ധനം വിപണിയിലെത്തിയത്. പെട്രോളിന്റെ വില 35 രൂപയായിരുന്ന കാലത്ത് 10 മുതൽ 15 രൂപ വരെ മാത്രമായിരുന്നു ഇതിന്റെ വില.
സാധാരണക്കാർക്കിടയിലും മാധ്യമങ്ങൾക്കിടയിലും രാമർ പിള്ള പെട്ടെന്ന് പ്രശസ്തനായി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഉൾപ്പെടെയുള്ളവർ ഈ കണ്ടുപിടിത്തത്തെ പ്രശംസിച്ചു. ഇത് രാമറിന് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.
കേൾക്കുമ്പോൾ ഒരു ഭ്രാന്തൻ സ്വപ്നം പോലെ തോന്നാമെങ്കിലും, 1996-ൽ തമിഴ്നാട്ടിലെ ഇടയംകുളം എന്ന കുഗ്രാമത്തിൽ നിന്ന് വന്ന ഒമ്പതാം ക്ലാസുകാരനായ രാമർപിള്ള, ഈ സ്വപ്നം യാഥാർത്ഥ്യമാക്കി എന്ന് അവകാശപ്പെട്ടു ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. ഒരു സുപ്രഭാതത്തിൽ ഇന്ത്യയെ ഗൾഫ് രാജ്യങ്ങളെക്കാൾ വലിയ സമ്പന്ന രാഷ്ട്രമാക്കി മാറ്റാൻ ശേഷിയുള്ള ഒരു അത്ഭുത കണ്ടുപിടുത്തത്തിന്റെ പേരിലാണ് രാമർ അറിയപ്പെട്ടത്. ദേശീയ മാധ്യമങ്ങളും എന്തിന് സാക്ഷാൽ ബിബിസി വരെ ഈ ‘പച്ചില പെട്രോളിനെ’ കുറിച്ച് വാർത്തയെഴുതി! രാമർ എന്ന ‘കണ്ടുപിടിത്തത്തിന്റെ രാജാവിനെ’ കാണാൻ ജനം ക്യൂ നിന്നു, പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ഡീലർഷിപ്പിനായി അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ഒഴുകിയെത്തി. ഇന്ത്യയുടെ തലവര മാറ്റിയെഴുതും എന്ന് കരുതിയ ആ ആരവം അധികകാലം നീണ്ടുനിന്നില്ലെങ്കിലും, ആ കാലം ഒരു വലിയ അത്ഭുതമായിരുന്നു.
രാമർപിള്ളയുടെ ഈ ‘മാജിക്’ അരങ്ങേറിയത് മദ്രാസിലെ ഭരണസിരാകേന്ദ്രമായ സെന്റ്ജോർജ് ഫോർട്ടിൽ, അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി ഉൾപ്പെടെയുള്ള പ്രമുഖരുടെ മുന്നിലായിരുന്നു. രണ്ട് ലിറ്റർ വെള്ളത്തിൽ, രാമർ കുറച്ച് ഔഷധസസ്യവും ഉപ്പും നാരങ്ങാനീരും ഒരു ഉത്തേജകവും ചേർത്തു. 15 മിനിറ്റിന് ശേഷം ലഭിച്ച ഈ ദ്രാവകം ഒരു പേപ്പറിൽ ഒഴിച്ച് കത്തിച്ചപ്പോൾ അത് ആളിക്കത്തി! ഈ ‘ലൈവ് ഡെമോ’ കണ്ട നേതാക്കൾക്ക് അന്ന് ശാസ്ത്രീയമായ ഒരു ബോധവും ഉണ്ടായിരുന്നില്ല. രാമറിന് പേറ്റന്റ് നൽകാനും ഗവേഷണ ലാബ് സ്ഥാപിക്കാനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഈ സംഭവത്തിന് നാല് വർഷം മുമ്പ്, 1992-ൽ തന്നെ രാമർ തന്റെ ഗ്രാമത്തിൽ ഈ ഇന്ധനം ലിറ്ററിന് വെറും 2 രൂപയ്ക്ക് വിൽക്കാൻ തുടങ്ങിയിരുന്നു. രാമർ പിള്ളയുടെ അവകാശവാദം ശാസ്ത്രജ്ഞർക്കിടയിൽ സംശയമുണർത്തി. ഐ.ഐ.ടി. മദ്രാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം , ഡെറാഡൂൺ എന്നിവിടങ്ങളിലെ വിദഗ്ധർ അദ്ദേഹത്തിന്റെ ‘കണ്ടുപിടിത്തം’ ശാസ്ത്രീയമായി പരിശോധിച്ചു.
രാമർ പിള്ളയുടെ പരീക്ഷണങ്ങൾ വിജയകരമായി തെളിയിക്കാൻ സാധിച്ചില്ല…ഇന്ധനം യഥാർത്ഥത്തിൽ പച്ചിലകളിൽ നിന്നല്ല, മറിച്ച് നാഫ്ത , ബെൻസീൻ പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കലർത്തി നിർമ്മിച്ചതാണെന്ന് പിന്നീട് കണ്ടെത്തി.
രാത്രിൽ തോക്കേന്തിയ വളർത്തച്ഛനൊപ്പം ചെമ്പക്കക്കാട്ടിൽ പോയി അത്ഭുത സസ്യം തേടുന്നതുൾപ്പെടെയുള്ള നിഗൂഢതകൾ അദ്ദേഹം ചുറ്റും നിലനിർത്തി. സ്വന്തമായി ഉണ്ടാക്കിയ ഇന്ധനം ഉപയോഗിച്ച് വാഹനങ്ങൾ ഓടിച്ചുകാണിച്ചുകൊണ്ടും അദ്ദേഹം ജനത്തെ കൈയിലെടുത്തു. ഈ അതിശയങ്ങൾ കണ്ട് പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും രാമറിനെ സഹായിക്കാൻ തയ്യാറായി. ചെന്നൈയിൽ മാത്രം 11 വില്പ്പനശാലകള് തുറന്ന് ലിറ്ററിന് 15 രൂപ മുതൽ 20 രൂപ വരെ നിരക്കിൽ ഇന്ധനം വിറ്റു. ഡീലർമാരിൽ നിന്ന് 2.27 കോടി രൂപയാണ് രാമർ സ്വന്തമാക്കിയത് .
എന്നാൽ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് മുന്നിൽ ഈ കണ്ടുപിടുത്തത്തിന് അധികനാൾ പിടിച്ചു നിൽക്കാനായില്ല . . യഥാർത്ഥ പെട്രോളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രജ്ഞർ വിധിയെഴുതി. പക്ഷേ, അപ്പോഴും ഇത് ഇന്ത്യയുടെ വളർച്ച തടയാനുള്ള ഗൂഢാലോചനയാണെന്ന് പറഞ്ഞ് രാമർക്ക് വേണ്ടി വാദിച്ചവരുണ്ടായിരുന്നു. ഇന്ധനത്തിന്റെ ഫോർമുലയ്ക്കുവേണ്ടി തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നൊക്കെയുള്ള നാടകങ്ങളും അദ്ദേഹം കളിച്ചു.
വിവാദം കത്തിയതോടെ കേസ് സിബിഐ ഏറ്റെടുത്തു. അവരുടെ അന്വേഷണത്തിൽ ടൊളുവീൻ, നാഫ്ത തുടങ്ങിയ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് രാമർ തട്ടിപ്പ് ഇന്ധനം ഉണ്ടാക്കിയതെന്ന് തെളിഞ്ഞു. 2000-ൽ രാമർ അറസ്റ്റിലായി. 2016-ൽ എഗ്മോർ കോടതി അദ്ദേഹത്തെ മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. നായകനിൽ നിന്ന് രാജ്യത്തെ കബളിപ്പിച്ച പ്രതിനായകനായി രാമർ മാറിയതോടെ സ്വന്തം ഗ്രാമത്തിൽ പോലും വെറുക്കപ്പെട്ടവനായി.
പച്ചില ഇന്ധനമെന്ന വ്യാജേന പെട്രോളിയം ഉൽപ്പന്നങ്ങൾ വിറ്റതിലൂടെ, നിക്ഷേപമായും ഇന്ധനവിലയായും രാമർ പിള്ളയും കൂട്ടാളികളും 2.27 കോടി രൂപ തട്ടിയെടുത്തതായി സിബിഐ കണ്ടെത്തി…നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ, 2016-ൽ എഗ്മോറിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി രാമർ പിള്ളയെയും നാല് കൂട്ടാളികളെയും മൂന്ന് വർഷം കഠിനതടവിനും 30,000 രൂപ പിഴയും വിധിച്ചു.
അറസ്റ്റിനും ശിക്ഷയ്ക്കും പിന്നിൽ പെട്രോളിയം കമ്പനികളുടെ ഗൂഢാലോചനയാണെന്നാണ് രാമർ പിള്ള പ്രതികരിച്ചത്.
ശിക്ഷാവിധിക്ക് ശേഷവും രാമർ പിള്ള പിന്നീട് രണ്ട് തവണയെങ്കിലും പുതിയ ഇന്ധനങ്ങളുമായി രംഗത്തെത്തി. എന്നാൽ, ഈ അവകാശവാദങ്ങളും ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടില്ല. ജൈവ ഇന്ധനം (Bio-fuel) ആണ് താൻ കണ്ടെത്തിയതെന്നായിരുന്നു പിന്നീട് അദ്ദേഹം അവകാശപ്പെട്ടത്…ഒരു കാലത്ത് ഇന്ധനക്ഷാമത്തിന് പരിഹാരം കാണുന്ന ‘അത്ഭുത മനുഷ്യൻ’ എന്ന് വാഴ്ത്തപ്പെട്ട രാമർ പിള്ളയുടെ കഥ, ഒടുവിൽ വലിയൊരു സാമ്പത്തിക തട്ടിപ്പായും ശാസ്ത്രീയ വഞ്ചനയായും പരിണമിച്ചു.













