സ്വകാര്യ വാണിജ്യേതര വാഹനങ്ങള്‍ക്കായുള്ള ഫാസ്ടാഗ് വാർഷിക പാസ് ദേശീയപാതാ അതോറിറ്റിക്ക് കനത്ത നഷ്ടം ഉണ്ടാക്കും ?

രാജ്യത്തെ സ്വകാര്യ വാണിജ്യേതര വാഹനങ്ങള്‍ക്കായി 2025 ഓഗസ്റ്റ് 15-നാണ് കേന്ദ്ര സർക്കാർ ഫാസ്ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത് .പുതിയ റിപ്പോർട്ടുകൾ അനുസരിച്ച ഫാസ്ടാഗുകൾ സർക്കാരിന് നഷ്ടമുണ്ടാക്കിയേക്കാം എന്നാണ് സൂചന
ഈ പാസിന്റെ സഹായത്തോടെ, ഇപ്പോള്‍ വാഹന ഉടമകള്‍ക്ക് 3,000 രൂപ ഒറ്റത്തവണ അടച്ച് ഒരു വർഷം അല്ലെങ്കില്‍ 200 ടോള്‍ ഇടപാടുകള്‍ ഇതില്‍ ഏതാണ് ആദ്യം പൂർത്തിയാകുന്നത് എന്ന രീതിയില്‍ ഉപയോഗിക്കാം. നിലവില്‍ രാജ്യത്തുടനീളമുള്ള 1,150 ടോള്‍ പ്ലാസകളില്‍ ഈ സൗകര്യം ബാധകമാണ്. ആരംഭിച്ച് വെറും നാല് ദിവസത്തിനുള്ളില്‍, ഈ പാസിന് വലിയ പ്രതികരണമാണ് ലഭിച്ചത്.
അഞ്ച് ലക്ഷത്തിലധികം വാഹന ഉടമകള്‍ ഫാസ്റ്റ് ടാഗ് വാർഷിക പാസ് തിരഞ്ഞെടുത്തു. എന്നാല്‍, ഇത് വരും കാലങ്ങളില്‍ സർക്കാരിന് നഷ്ടമുണ്ടാക്കിയേക്കാം എന്നാണ് പുതിയ റിപ്പോട്ടുകള്‍. ഈ പാസ് ദേശീയപാതാ അതോറിറ്റിക്ക് പ്രതിവർഷം 4,500 കോടി രൂപ വരെ അധിക ബാധ്യത വരുത്തിവയ്ക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ ICRA പറയുന്നു. ടോള്‍ ഫീസ് പിരിവ് സ്ഥാപനങ്ങള്‍ക്ക് ഏജൻസി പൂർണ്ണമായി നഷ്ടപരിഹാരം നല്കാൻ തുടങ്ങിയാല്‍ NHAIയുടെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുമെന്ന് ICRA പ്രവചിക്കുന്നു.
വാർഷിക പാസ് ടോള്‍ പ്ലാസകളില്‍ എത്തുമ്ബോള്‍ ഫാസ്ടാഗിലെ ബാലൻസിനെക്കുറിച്ചുള്ള പിരിമുറുക്കം ഇല്ലാതാക്കുകയും പതിവായി യാത്ര ചെയ്യുന്നവർക്ക് പണം ലാഭിക്കുകയും ചെയ്യും. മാത്രമല്ല ഇത് ടോള്‍ പ്ലാസകളിലെ ഗതാഗതവും ബുദ്ധിമുട്ടുകളും കുറയ്ക്കും.
അതേസമയം ടോള്‍ ഓപ്പറേറ്റർമാർക്ക് വരുമാന നഷ്ടം നികത്തുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇതിനായി ഒരു ഏകീകൃത നഷ്ടപരിഹാര സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, ടോള്‍ ഓപ്പറേറ്റർമാർക്ക് സർക്കാർ പൂർണ്ണമായി നഷ്ടപരിഹാരം നല്കിയാല് ദേശീയപാതാ അതോറിറ്റിക്ക് പ്രതിവർഷം 4,200 മുതല്‍ 4,500 കോടി രൂപ വരെ അധിക ബാധ്യത ഉണ്ടാകുമെന്ന് ICRA പറയുന്നു. ഇതുസംബന്ധിച്ച ഒരു റിപ്പോർട്ടും ICRA പങ്കുവെച്ചിട്ടുണ്ട്. .
അതായത് ടോള്‍ വരുമാനത്തിന്റെ ഏകദേശം 35-40% സംഭാവന ചെയ്യുന്നത് പാസഞ്ചർ കാർ ഗതാഗതമാണെന്ന് റേറ്റിംഗ് ഏജൻസിയായ ICRA പറയുന്നു. മെട്രോ നഗരങ്ങള്‍ക്ക് ചുറ്റുമുള്ള ഹൈവേകളില്‍ ഈ വിഹിതം ഇതിലും കൂടുതലാണെന്നും ഐസിആർഎ പറയുന്നു. മാത്രമല്ല, ഇന്റർസിറ്റി യാത്ര കുറവുള്ള ആളുകള്‍ക്കോ ടാക്സി ഓപ്പറേറ്റർമാർക്കോ ഈ പാസിന്റെ പ്രയോജനം ലഭിക്കില്ല എന്നും മൊത്തം ടോള്‍ പിരിവിന്റെ ആറ് മുതല്‍ ഏഴ് ശതമാനം വരെ മാത്രമേ ഇതിന്റെ ആഘാതം ഉണ്ടാകൂ എന്ന് കണക്കാക്കപ്പെടുന്നു. 2025 സാമ്ബത്തിക വർഷത്തില്‍ ദേശീയപാതാ അതോറിറ്റി മൊത്തം 72,931 കോടി രൂപ ടോള്‍ വരുമാനം പിരിച്ചു. ICRAയുടെ കണക്ക് ശരിയാണെങ്കില്‍, 2026 സാമ്ബത്തിക വർഷത്തില്‍ ഇത് കുറഞ്ഞേക്കാം.
നിലവില്‍,ദേശീയപാതാ അതോറിറ്റി ടോള്‍ ഓപ്പറേറ്റർമാർക്ക് മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം നല്‍കും. എന്നാല്‍ അതിനുശേഷം പുതിയ ലേലക്കാർ വാർഷിക പാസിന്റെ കണക്കുകള്‍ മനസില്‍വച്ചുകൊണ്ട് ലേലം വിളിക്കേണ്ടിവരും. ഫാസ്ടാഗ് വാർഷിക പാസ് യാത്രക്കാർക്ക് ആശ്വാസവും സൗകര്യവും നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാണ്. പക്ഷേ ഇത് NHAI ക്ക് പ്രതിവർഷം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തിവയ്ക്കും എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് .